Letters
ശസ്ത്രക്രി‍യക്കു പ്രായപരിധി നിശ്ചയിക്കണം
Monday, July 9, 2018 11:50 PM IST
ഈയിടെ 90 വയസിനുമേൽ പ്രായമുള്ള രോഗികളിൽപ്പോലും ശസ്ത്രക്രിയ നടത്തിയതിന്‍റെ ഫലമായി മരണം സംഭവിച്ച പല കേസുകളും ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇതിൽ പലതും ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളിലാണ്.

അസ്ഥിഭംഗവുമായി ബന്ധപ്പെട്ട കേസുകളാണ് ഇവയിൽ അധികവും. 70 വയസിനുമേൽ പ്രായമുള്ളവർ മിക്കവാറും ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പലവിധ രോഗങ്ങളുള്ളവരായിരിക്കും. ഇവരിൽ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമായിത്തീരാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള രോഗികൾക്ക് സാന്ത്വന പരിചരണം നൽകി ആശ്വാസം കൊടുക്കാനുള്ള സൗകര്യങ്ങളാണ് ആശുപത്രികളിൽ ഉണ്ടാവേണ്ടത്. ഇതു ചികിത്സയിലെ ഒരു ധാർമികതയായി പരിഗണിക്കപ്പെടേണ്ടതാണ്.

ആയുർവേദത്തിൽ പ്രാധാന്യമർഹിക്കുന്ന ശോധനചികിത്സകൾക്ക് ഇപ്രകാരം പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. 70 വയസിനുശേഷം ഇത്തരം ചികിത്സകൾ ചെയ്യരുത് എന്നാണു വിധി. ഇതുപോലൊരു പൊതു മാനദണ്ഡം അലോപ്പതി രംഗത്തും കൊണ്ടുവരുന്നത് സാധാരണ ജനങ്ങൾക്ക് പ്രയോജനകരമായിരിക്കും.

ഡോ.പി.എൽ. ജോസ് പുത്തൻകുളം, തൊടുപുഴ ഈസ്റ്റ്