Letters
പോലീസ് സംവിധാനം കാലത്തിനൊത്തു മാറേണ്ടതല്ലേ?
Wednesday, July 11, 2018 11:14 PM IST
കഴിഞ്ഞദിവസങ്ങളിൽ പോലീസ് വകുപ്പിനെക്കുറിച്ച് ദിനപത്രങ്ങളിൽ വന്ന വാർത്തകൾ കേരളത്തിനാകെ നാണക്കേടാണ്. പോലീസ് വകുപ്പിൽ നടക്കുന്ന അടിമപ്പണി ഉൾപ്പെടെയുള്ള ദുഷ്പ്രവണതയെക്കുറിച്ച് വെളിച്ചംവീശുന്നതായിരുന്നു അവ. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളതുപോലെ മേലാളൻ അടിയാൻ സംസ്‌കാരം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

ഐപിഎസ് ഓഫീസർമാരുടെ വീട്ടുജോലിക്കുവേണ്ടി വർഷംതോറും 100 കോടി രൂപ ചെലവാക്കുന്നു എന്നത് ഏറെ ഞെട്ടലുളവാക്കുന്നതാണ്. എഡിജിപി സുദേഷ് കുമാറിന്‍റെ മകൾ ഗവാസ്കർ എന്ന പോലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണു പരാതി.

മരണവീട്ടിൽ പോയി മടങ്ങിവന്ന ഗണേഷ്കുമാർ എംഎൽഎക്ക് വണ്ടിക്കു സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് ഒരു യുവാവിനെ മർദിക്കുകയും അമ്മയെ ചീത്ത വിളിക്കുകയും ചെയ്ത സംഭവത്തിൽ സിഐ കാഴ്ചക്കാരനായി നിന്നെന്നു അമ്മ പറയുന്നു. സിഐ വേണ്ട രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ ആ സംഭവം ഒഴിവാക്കാമായിരുന്നു. അടുത്തകാലത്ത് പോലീസിന്‍റെ പ്രതിച്ഛായ മോശമായിക്കൊണ്ടിരിക്കുകയാണല്ലോ. മുഖ്യ‌മന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബെന്നി വാളികുളം, ഉപ്പുതറ