Letters
കലാലയ രാഷ്‌ട്രീയക്കാർ ഇതൊന്നും കാണുന്നില്ലേ?
Wednesday, July 11, 2018 11:15 PM IST
കലാലയ രാഷ്‌ട്രീയത്തിന്‍റെ അവസാനത്തെ ഇരയാണ് എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു. ‌രാഷ്‌ട്രീയ സംഘടനകൾ തമ്മിലുണ്ടായ വാശിയും വൈരാഗ്യവും കുടുംബ‌ത്തിനു താങ്ങും തണലുമാകേണ്ട ഒരു ചെറുപ്പക്കാരന്‍റെ ജീവനാണ് കൊണ്ടുപോയത്. മകനെ നഷ്ടപ്പെട്ട അച്ഛനും അമ്മയും മകന്‍റെ മൃതശരീരത്തിൽ തൊട്ടു പൊട്ടിക്കരയുന്ന കാഴ്ച രാഷ്‌ട്രീയ കപാലികരുടെ കണ്ണുതുറപ്പിക്കുന്നില്ലേ?

ജീവിതം എന്താണെന്നു തിരിച്ചറിയാൻ പാകമായിട്ടില്ലാത്ത വിദ്യാർഥികളുടെ ഞരന്പുകളിൽ രാഷ്‌ട്രീയത്തിന്‍റെ അതിപ്രസരം കുത്തിവച്ച് അവരെ ചാടിക്കളിപ്പിക്കുന്നവരുടെ ചെയ്തികൾക്ക് ഇത്തരം അനുഭവങ്ങൾ ഒരു മറ‌ുപടിയായി അവശേഷിക്കുന്നു. ഇത്തരക്കാരെ അറിഞ്ഞോ അറിയാതെയോ പിന്തുണയ്ക്കുന്നവർ അവർ ചെയ്യുന്ന പ്രവൃത്തികളെപ്പറ്റി ബോധവാന്മാരാക്കാൻ ഇനിയും വൈകരുത്. കലാലയങ്ങളിൽ കുട്ടികളെ ചേർക്കുന്നതു പഠിക്കാനാണ്. കണ്ടാൽ പഠിക്കാത്തവർ കൊണ്ടാലെങ്കിലും പഠിക്കണം.

ജോബ് സ്രായിൽ, അമലനഗർ, തൃശൂർ