Letters
കൊച്ചി തീരത്തെ പ്രകൃതിവാതക നിക്ഷേപം പ്രയോജനപ്പെടുത്തണം
Monday, July 16, 2018 1:32 AM IST
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ദിവസേന കൂടിക്കൂടി വരുന്നു. പെട്രോളിന് 80 രൂപ കടന്നു. ഈ പോക്കുപോയാൽ 100 രൂപ വരെ എത്താൻ അധികം താമസമുണ്ടാകില്ല. ഇതിനു കാരണം ഗൾഫിൽനിന്നുള്ള എണ്ണയുടെ വിലക്കൂടുതലാണെന്നു പറയുന്നു. എന്നാൽ, നമ്മുടെ ആഭ്യന്തര ഉത്പാദനം കുറച്ചുണ്ടല്ലോ. അതിന് എന്തിനാണ് ഈ തീവെട്ടിക്കൊള്ള? ഇവിടെ ഉത്പാദിപ്പിക്കുന്നതു ന്യായമായ വിലയ്ക്കു കൊടുക്കേണ്ടതല്ലേ? ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ എന്തിനാണ് ഈ തീവെട്ടിക്കൊള്ളയ്ക്കു കൂട്ടുനിൽക്കുന്നത്?

കൊച്ചിക്കു പടിഞ്ഞാറു ഭാഗത്തു കടലിൽ നല്ല ഇന്ധനനിക്ഷേപം ഉണ്ടല്ലോ. ഇതു കുഴിച്ചെടുക്കുന്നതിനെപ്പറ്റി പ്രധാനമന്ത്രിക്കു നിവേദനങ്ങൾ കൊടുത്തിരുന്നു. അതിനു വന്ന മറുപടിയിൽ കൊച്ചിൻ ഹൈയിൽ 66 കോടി ടൺ എണ്ണ നിക്ഷേപം ഉണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ, മൂന്നു വർഷം കഴിഞ്ഞിട്ടും യാതൊരു അനക്കവും ഇല്ല.

ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പ് ഇവിടെ ആസാം ഓയിൽ കന്പനിയാണ് എണ്ണയുടെ ഉത്പാദനവും വിതരണവും നടത്തിയിരുന്നത് അവിടത്തെ ഉദ്യോഗസ്ഥർ അധികവും ഇംഗ്ലീഷുകാർ ആയിരുന്നു. 1946ൽ‌ അവർ കൊച്ചിയുടെ തീരത്തു വന്നു പര്യവേക്ഷണങ്ങൾ നടത്തുകയും അറബിക്കടലിന്‍റെ അടിയിൽ ധാരാളം പെട്രോളിയം ഉണ്ടെന്നു കണ്ടുപിടിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതോടുകൂടി അവർ ഈ നിക്ഷേപത്തെപ്പറ്റി യാതൊരു വിവരവും പുറത്തുവിടാതെ എല്ലാ റിപ്പോർട്ടുകളും കൊണ്ടുപോയി.

ഞാൻ ജോലി ചെയ്തിരുന്ന എഫ്എസിടിയിൽ ആദ്യകാലത്തു മരം കത്തിച്ച് അതിൽനിന്ന് ഗ്യാസ് ഉണ്ടാക്കി അമോണിയ ഉത്പാദിപ്പിക്കുകയാണു ചെയ്തിരുന്നത്. ആ പ്രക്രിയയ്ക്കു പകരം അന്നു വളരെ ലാഭത്തിൽ കിട്ടിയിരുന്ന നാഫ്ത ഉപയോഗിച്ച് അമോണിയ വളങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങി. നാഫ്തയുടെ വില ക്രമേണ അനിയ‌ന്ത്രിതമായി കൂടിയപ്പോൾ 1990 ആയപ്പോഴേക്കും വളം ഉത്പാദനം നഷ്ടത്തിലേക്കു കൂപ്പുകുത്തി. ആ പ്രതിസന്ധിയിൽനിന്നു കന്പനിയെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നാഫ്തയ്ക്കു പകരം പ്രകൃതിവാതകം ഉപയോഗിക്കുക എന്നു നിർദേശിക്കപ്പെട്ടു.

അപ്പോഴാണ് കൊച്ചിക്കു പടിഞ്ഞാറ് അറബിക്കടലിനടിയിൽ എണ്ണനിക്ഷേപമുണ്ടെന്നു ആസാം ഓയിൽ കന്പനിയിലെ വിദഗ്ധർ പറഞ്ഞ കാര്യം ഓർമ വന്നത്. അത് കുഴിച്ചെടുത്താൽ എഫ്എസിടിക്കു മാത്രമല്ല എല്ലാ വ്യവസായശാലകൾക്കും കേരളത്തിൽ ആകമാനവും ഭാരതത്തിനു പൊതുവെയും എല്ലാ‌ തുറകളിലും മുന്നേറ്റം ഉണ്ടാകും എന്നു കാണിച്ച് കൊച്ചി എണ്ണ ഖനനം കേരളത്തിന്‍റെ ശാപമോക്ഷം എന്ന റിപ്പോർട്ട് എഴുതിയത്. അത് പുറത്തുവന്നപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 1987 മുതൽ നാലു പ്രാവശ്യം കൊച്ചിയിൽ ഹൈയിൽ എണ്ണ ഖനന പര്യവേക്ഷണം നടത്തിയിരുന്നു. എങ്കിലും വേണ്ട ആഴത്തിൽ കുഴിക്കാതിരുന്നത് കാരണം ഇതുവരെ എണ്ണ കിട്ടിയില്ല.

കുറഞ്ഞത് 300 വർഷത്തിന്‍റെ ‌ഊർജാവശ്യം നിറവേറ്റാനുതകുന്ന വൻ വാതക നിക്ഷേപം കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ തീരത്തു കണ്ടെത്തിയതായി വാർത്തയുണ്ട്. ഇവിടെ 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് കണ്ടെത്തിയത്. ഇതിൽ ഏതാണ്ടു മൂന്നിലൊന്നു കൊച്ചി തീരത്താണ്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിൽ ഒന്നാണ് ഇതെന്നും വിലയിരുത്തുന്നു.

കൊച്ചി തീരത്തെ വന്പിച്ച പ്രകൃതിവാതക നിക്ഷേപം ഏറ്റവും വേഗം പ്രയോജനപ്പെടുത്തണം. ഇതിനായി എല്ലാവരും അധികാരികളുടെ പക്കൽ സമ്മർദം ചെലുത്തണം. കൃഷ്ണ ഗോദാവരി തടത്തിലും വാതക നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ നിക്ഷേപമുള്ളതു കൊച്ചി തീരത്താണ്.

ഇട്ടൂപ്പ് മാന്പിള്ളി, ഉദ്യോഗമണ്ഡൽ, കൊച്ചി