Letters
കലാലയം മൂല്യങ്ങളുടെ വേരോട്ടമുള്ള മണ്ണാവട്ടെ
Thursday, July 26, 2018 11:47 PM IST
അന്പിളിമാമനെ കാണുന്നതിലും താരാട്ടുകേൾക്കുന്നതിലും അമ്മിഞ്ഞപ്പാൽ നുകരുന്നതിലും ഉൗഞ്ഞാലാടുന്നതിലുമൊന്നും ആനന്ദം കണ്ടെത്താനാവാത്ത, വാളോ കഠാരയോ ത്രിശൂലമോ കണ്ടാൽ മാത്രം പുഞ്ചിരി തൂകി കുഞ്ഞിക്കയ്യുകൾ നീട്ടുന്ന പുതിയ ശൈശവങ്ങളെക്കുറിച്ചുള്ള ആകുലത പവിത്രൻ തീക്കുനി "കുഞ്ഞ്’ എന്ന കവിതയിൽ ആവിഷ്കരിക്കുന്നുണ്ട്. കാരണങ്ങൾ പലതാണെങ്കിലും ജീവനെ ആദരിക്കാത്ത ഒരു സംസ്കാരം നമ്മുടെ തലമുറയിൽ വേരുപിടിക്കുന്നു എന്നത് ഏറെ ആശങ്കാജനകമാണ്.

സഹപാഠികളെ "ചങ്കേ’ എന്ന് അഭിസംബോധന ചെയ്യുകയും ചങ്കിലേക്കുതന്നെ ഉന്നം തെറ്റാതെ കത്തിയിറക്കുകയും ചെയ്യുന്നതിന്‍റെ പിന്നിലെ വൈരുധ്യതയും "പ്രതിബദ്ധത’യുമാണ് ഇപ്പോൾ നമ്മുടെ കണ്‍മുന്നിലുള്ളത്. അസഹിഷ്ണുതയും അവിവേകവും വളമിട്ടു വളർത്തുന്ന കലാലയ രാഷ്‌ട്രീയത്തെക്കുറിച്ച് ആരെങ്കിലുമൊന്നു ശബ്ദിച്ചാൽ അവരെയെല്ലാം അരാഷ്‌ട്രീയവാദികളെന്നു മുദ്രകുത്തി നിശബ്ദരാക്കുന്നതിന്‍റെ ആത്യന്തിക ലാഭം കൊയ്യുന്നതാരാണ്? ആത്യന്തിക നഷ്ടം പേറേണ്ടി വരുന്നത് ആരാണ്? ആദ്യത്തെ ചോദ്യത്തിന്‍റെ ഉത്തരം കുറിക്കപ്പെടുന്നത് ചോരയിലും രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉത്തരം കുറിക്കപ്പെടുന്നത് കണ്ണീരിലുമാണ്; ഇന്നലെയും ഇന്നും നാളെയും അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.

കലാലയം മൂല്യങ്ങളുടെ ആലയം കൂടിയാണ്. പള്ളിക്കൂടത്തിന്‍റെ മുറികളിൽ നിന്നു കാന്പസ് എന്ന വിശാലലോകത്തേക്കെത്തുന്ന കുട്ടിയെ സ്വാതന്ത്ര്യത്തിന്‍റെ നല്ലതും ചീത്തയുമായ ഒരുപാട് അർഥങ്ങളും അവസരങ്ങളും സ്വാഗതം ചെയ്യുന്നുണ്ട്. പുലരി മുതൽ അന്തി മയങ്ങും വരെ ചങ്ക് വെള്ളമാക്കി അധ്വാനിച്ചതിന്‍റെ ഇത്തിരി കാശിലും മകനെക്കുറിച്ചു കാണുന്ന ഒത്തിരി സ്വപ്നങ്ങളിലും ശരണം വച്ച് അച്ഛനും അമ്മയും ആദ്യമായി കലാലയത്തിന്‍റെ പടി കയറുന്ന ഒരു ദിവസമുണ്ട്. ""സാറേ, ഒന്നു നോക്കിക്കൊള്ളണേ’’എന്നു പറഞ്ഞിട്ട് അവർ പടിയിറങ്ങുന്ന നിമിഷം മുതൽ ഓരോ അധ്യാപകനും നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ ഉദ്ഘാടന ദിവസം കൂടിയാണ് അന്ന്.

വീട്ടുവിചാരത്തിന്‍റെയും ദൈവവിചാരത്തിന്‍റെയും മൂല്യങ്ങൾ പങ്കുവയ്ക്കപ്പെടേണ്ട ഇടം കൂടിയാണു കലാലയങ്ങൾ. ഈ രണ്ടു വിചാരങ്ങളുടെയും മൂല്യങ്ങൾ ഒരു വിദ്യാർഥിയുടെ മനസിൽ നിന്ന് അപഹരിക്കപ്പെട്ടു പോകാതെ ജാഗ്രത പുലർത്തുകയാണ് ഗുരുവിനു ചെയ്യാവുന്ന ശ്രേഷ്ഠധർമങ്ങളിലൊന്ന്.

ദൈവം പിഴുതെറിയപ്പെട്ട ഒരു മനസിൽ നിന്നോ, ദൈവത്തെ തെറ്റായി വ്യാഖ്യാനിച്ചു ശീലിപ്പിക്കപ്പെട്ട ഒരു മനസിൽ നിന്നോ ഒരിക്കലും സഹിഷ്ണുതയുടെ ഉത്തരങ്ങൾ ഉണ്ടാവുകയില്ല. എല്ലാ പ്രശ്നങ്ങളുടെയും ഉത്തരം സ്വന്തം കരുത്തിൽമാത്രം വായിച്ചെടുക്കാൻ ശ്രമിക്കുന്നവന്‍റെ മുന്നിൽ എല്ലാക്കാലത്തും രണ്ടേ രണ്ടു വഴികളേ ഒടുവിൽ ശേഷിച്ചിരുന്നുള്ളൂ; ഒന്നുകിൽ ജീവനെടുക്കുക, അല്ലെങ്കിൽ ജീവനൊടുക്കുക. മൂല്യങ്ങളുടെ വേരോട്ടമില്ലാത്ത മനസുമാത്രമുള്ള ഒരു വിദ്യാർഥിയുടെ കൈകളിൽ കൊടിയും കഠാരയുമായി വലിയവർ പറഞ്ഞയയ്ക്കുന്പോൾ അറ്റൻഡൻസിൽ മാത്രമല്ല "ഷോർട്ടേജ്’ നേരിടേണ്ടി വരുന്നത്, പൊതു സുരക്ഷിതത്വത്തിനും സമാധാനത്തിനും കൂടിയാണ്.

നൂറുപേർക്കിടയിൽ മുഷ്ടിചുരുട്ടിയലറുന്ന ഒരു മകന്‍റെയുള്ളിൽ നിന്ന് എത്ര വേഗത്തിലാണു ചില വീട്ടുവിചാരങ്ങൾ മാഞ്ഞുപോകുന്നത്! വീട്ടുവേല ചെയ്തു തളരുന്ന ഒരമ്മയ്ക്കോ കരിങ്കൽക്വാറിയിൽ വാടിക്കരിഞ്ഞു നിൽക്കുന്ന ഒരച്ഛനോ ഇടമില്ലാത്ത മനസിൽ എങ്ങനെയാണ് ഒരു നാടിനു സുരക്ഷിതമായി ചേക്കേറാനാകുക?

ഒ.വി. വിജയന്‍റെ "ഗുരുസാഗര’ത്തിൽ റായിചരണ്‍ എന്നൊരു കഥാപാത്രമുണ്ട്. തന്‍റെ കുലം നശിപ്പിക്കുകയും സഹോദരികളെ മാനഭംഗപ്പെടുത്തുകയും ചെയ്ത ജന്മിയെ ജീവനോടെ ചുട്ടെരിക്കാൻ പുറപ്പെടുന്ന കഥാപാത്രം. ഒരു കൂട്ടം യുവവിപ്ലവകാരികൾ പകർന്നു നൽകിയ ഉന്മൂലനസിദ്ധാന്തത്തിന്‍റെ ആവേശവും അയാളിലുണ്ടായിരുന്നു. എന്നാൽ, ജന്മിയുടെ തൊഴുത്തിലെ രണ്ടു തള്ളപ്പശുക്കളെയും പൈന്പാൽ നുകർന്നതിന്‍റെ പത മുഖത്തു പറ്റിപ്പിടിച്ചു നിൽക്കുന്ന പശുക്കുട്ടികളെയും കാണുന്പോൾ അയാളുടെ ഹൃദയം ആർദ്രമാകുന്നു. ജീവിതത്തിന്‍റെ തിക്താനുഭവങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെച്ചേർന്നു വറ്റിച്ചു കളഞ്ഞ മനുഷ്യത്വത്തിലേക്കു തിരിച്ചു നടക്കാൻ ആ കാഴ്ച അയാളെ നിർബന്ധിതനാക്കുന്നുണ്ട്. ഈ ആർദ്രതയെ മനുഷ്യഹൃദയങ്ങളിൽ തിരിച്ചു കൊണ്ടുവരുന്നിടത്താണ് സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയു മതങ്ങളുടെയും വിദ്യാഭ്യാസ പ്രക്രിയകളുടെയും അർഥം പൂർണമാകുന്നത്.

ചുവരെഴുത്തിന്‍റെയും കൊടിമരത്തിന്‍റെയും ഇത്തിരി വെട്ടത്തിൽ നിന്നു നാടുനേരിടുന്ന യഥാർഥ പ്രശ്നങ്ങളിലേക്കു മൂല്യത്തിന്‍റെ മൂർച്ചയുള്ള മനസ്സുമായി കടന്നുചെല്ലാൻ നമ്മുടെ യുവാക്കൾക്കു കഴിയണം. നല്ല വായനയുടെയും നല്ല ചിന്തകളുടെയും നല്ല ദർശനങ്ങളുടെയും നല്ല സൗഹൃദങ്ങളുടെയും ഇടമായി കലാലയത്തെ അനുഭവിക്കാൻ അവർക്കു സാധിക്കണം. "നവാഗതർ’ ക്കു നൽകാൻ പറ്റിയ ഏറ്റവും വലിയ വാഗ്ദാനവും അതുതന്നെയാകട്ടെ.

സിജു ജോസഫ്, അസിസ്റ്റന്‍റ് പ്രഫസർ, സെന്‍റ് തോമസ് കോളജ്, പാലാ