Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
സമൂഹമാധ്യമ വിഡ്ഢി
Saturday, July 28, 2018 11:21 PM IST
ഇന്റർനെറ്റിലൊ സമൂഹമാധ്യമങ്ങളിലൊവരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കുന്നവരാണു വെബ്ഖൂഫ് (webqoof) എന്നാണു ഗൂഗിൾ പക്ഷം. മലയാളികൾക്കിടയിൽ കഴിഞ്ഞ ദശാബ്ദം വരെ അൽപ്പം പോലും പ്രാധാന്യമില്ലാതിരുന്ന ഈ വാക്കിന് വളരെയേറെ പ്രസക്തി ഇപ്പോൾ കേരളസമൂഹത്തിലുണ്ട്. കൈയിലിരിക്കുന്ന മൊബൈൽ ഫോണിൽ എവിടെ നിന്നോ വീണുകിട്ടിയ പോസ്റ്റുകൾ ആധികാരികതയുടേയോ വിശ്വാസ്യതയുടേയോ അകന്പടിയൽപ്പം പോലുമില്ലാത്ത ഇതാദ്യം കിട്ടിയത് എനിക്കാണെന്ന അഹന്തയോടെയുള്ള വ്യഗ്രതയിൽ എല്ലാ ഗ്രൂപ്പുകളിലേക്കും വാരി വിതറുന്ന മലയാളിക്കു കിട്ടിയ ഏറ്റവും നല്ല പാഠമാണ് (സംസാരഭാഷയിൽ എട്ടിന്റെ പണി) ഈ ദിവസങ്ങളിലുണ്ടായ സമൂഹമാധ്യമ വിവാദം.
മീൻ വില്പന നടത്തിയ വിദ്യാർഥിനിയെ ഒരൊറ്റ ദിവസം കൊണ്ട് ഒൗന്നത്യത്തിലേക്കുയർത്തുകയും തൊട്ടടുത്ത ദിവസം താഴ്ത്തിക്കെട്ടുകയും ചെയ്ത കാഴ്ച നമ്മുടെ കണ്ണുകളിൽ നിന്നു പെട്ടെന്നു മായാനിടയില്ല. കഷ്ടപ്പാടിന്റെ പശ്ചാത്തലത്തിലുണ്ടായ സഹതാപത്തിന്റെ ഉന്നതിയിൽ അവളെ സ്നേഹിക്കാനും പരിഗണിക്കാനും പഠിപ്പിച്ച അതേ സമൂഹ മാധ്യമം തന്നെ ഞൊടിയിട കൊണ്ടവളെ അവഹേളിച്ചു.
സഹതാപവും പരിഗണനയും അർഹിക്കുന്നവർക്ക് പ്രായോഗിക ജീവിതത്തിൽ അതു നൽകുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ കൊടുക്കാൻ വ്യഗ്രതപ്പെടുന്നവരാണ് ഇന്നു മലയാളികൾ. ഈ പ്രകടനപരത തന്നെയാണ് ബ്ലഡ് ആവശ്യമുണ്ടെന്ന പോസ്റ്റുകളും കർണാടകയിൽ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷക്കാരിയോടൊപ്പം ഇരിക്കുന്ന കുട്ടിയുടെ ചിത്രവും കാൻസർ മാറാനുള്ള പച്ചമരുന്നിന്റെ വിവരവുമൊക്കെ സമൂഹമാധ്യമങ്ങളിൽ വരാൻ കാരണം. ഏതൊരു ഇല്ലാക്കാര്യവും അൽപ്പത്തവും ഭാഷാ പ്രാവീണ്യവും പ്രകടനപരതയ്ക്കായുള്ള ഇടപെടലും കൊണ്ടും പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്കനാണ് ഒരു ശരാശരി മലയാളി.
കബളിപ്പിക്കപ്പെട്ടതും ഉൗതിവീർപ്പിക്കപ്പെട്ടതുമായ ഒരു സംസ്കാരത്തിന്റെ പേരാണു മലയാളി എന്ന് എവിടെയോ വായിച്ചത് ഇത്തരുണത്തിൽ എത്രയോ പ്രസക്തമാണെന്ന് തോന്നിപ്പോകുന്നു. നിലവാരത്തെക്കാൾ പ്രാമുഖ്യം ആസ്വാദ്യതയ്ക്കു മലയാളികൾ കൊടുക്കുന്നതു കൊണ്ടു തന്നെയാണ് ലോക വിപണിയിലെ എന്തും വിൽക്കപ്പെടാവുന്ന വളക്കൂറുള്ള മണ്ണായി നമ്മുടെ നാട് മാറിയത്. പറ്റിക്കുകയും പറ്റിക്കപ്പെടുകയും ചെയ്യുന്നതു ചുരുക്കം ചില മലയാളിയുടെയെങ്കിലും മുഖ മുദ്രയായി മാറിയിരിക്കുന്നു.
48 ലക്ഷത്തോളം ഫേസ് ബുക്ക് അക്കൗണ്ടുകൾ കേരളത്തിലുണ്ടെന്നാണ് ഫേസ്ബുക്കിന്റെ കണക്ക്. ഇതിൽ 71% പുരുഷ ഉപയോക്താക്കളും 29% വനിതാ ഉപയോക്താക്കളുമാണ്. വാട്സ് ആപ്പ് ഉപയോഗിക്കുന്ന മലയാളിയുടെ എണ്ണം ഇതിന്റെ രണ്ടു മടങ്ങാണെന്നാണ് വിവരം. അവരിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങൾ കാണുന്ന എത്രയോ ലക്ഷം ആളുകൾ പിന്നെയുമുണ്ടാകും. അപ്പോൾ ഇല്ലാ കഥകളും പാതി മറച്ച സത്യങ്ങളും എത്തപ്പെടുന്നവരുടെ എണ്ണം നാം ഊഹിക്കുന്നതിലും അപ്പുറത്താണ്.
പങ്കിടുന്ന വിവരങ്ങളുടെയും പോസ്റ്റുകളുടെയും ആധികാരികതയും സത്യസന്ധതയും കണ്ടുപിടിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനൽപ്പം മെനക്കെടാനുദ്ദേശിക്കാത്തവർ എന്തും കണ്ണുമടച്ച് ഫോർവേഡ് ചെയ്യുന്ന പണിക്കു പോകണമെന്നില്ല.
ഇവിടെയുണ്ടാകേണ്ടതും വളർത്തിയെടുക്കേണ്ടതും പുതിയൊരു സമൂഹ മാധ്യമ സംസ്കാരമാണ്. പൂർണബോധ്യമുള്ളതും സത്യമായതും പങ്കുവയ്ക്കുന്നതുകൊണ്ട് മറ്റാളുകൾക്ക് ഉപകാരപ്രദമാകാവുന്നതുമായ കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുന്നതിനുള്ള സംസ്കാരം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസിസ്റ്റന്റ് പ്രഫസർ,സെന്റ് തോമസ് കോളജ്, തൃശൂർ
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.