Letters
സമൂഹമാധ്യമ വിഡ്ഢി
Saturday, July 28, 2018 11:21 PM IST
ഇന്‍റർനെറ്റിലൊ സമൂഹമാധ്യമങ്ങളിലൊവരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കുന്നവരാണു വെബ്ഖൂഫ് (webqoof) എന്നാണു ഗൂഗിൾ പക്ഷം. മലയാളികൾക്കിടയിൽ കഴിഞ്ഞ ദശാബ്ദം വരെ അൽപ്പം പോലും പ്രാധാന്യമില്ലാതിരുന്ന ഈ വാക്കിന് വളരെയേറെ പ്രസക്തി ഇപ്പോൾ കേരളസമൂഹത്തിലുണ്ട്. കൈയിലിരിക്കുന്ന മൊബൈൽ ഫോണിൽ എവിടെ നിന്നോ വീണുകിട്ടിയ പോസ്റ്റുകൾ ആധികാരികതയുടേയോ വിശ്വാസ്യതയുടേയോ അകന്പടിയൽപ്പം പോലുമില്ലാത്ത ഇതാദ്യം കിട്ടിയത് എനിക്കാണെന്ന അഹന്തയോടെയുള്ള വ്യഗ്രതയിൽ എല്ലാ ഗ്രൂപ്പുകളിലേക്കും വാരി വിതറുന്ന മലയാളിക്കു കിട്ടിയ ഏറ്റവും നല്ല പാഠമാണ് (സംസാരഭാഷയിൽ എട്ടിന്‍റെ പണി) ഈ ദിവസങ്ങളിലുണ്ടായ സമൂഹമാധ്യമ വിവാദം.

മീൻ വില്പന നടത്തിയ വിദ്യാർഥിനിയെ ഒരൊറ്റ ദിവസം കൊണ്ട് ഒൗന്നത്യത്തിലേക്കുയർത്തുകയും തൊട്ടടുത്ത ദിവസം താഴ്ത്തിക്കെട്ടുകയും ചെയ്ത കാഴ്ച നമ്മുടെ കണ്ണുകളിൽ നിന്നു പെട്ടെന്നു മായാനിടയില്ല. കഷ്ടപ്പാടിന്‍റെ പശ്ചാത്തലത്തിലുണ്ടായ സഹതാപത്തിന്‍റെ ഉന്നതിയിൽ അവളെ സ്നേഹിക്കാനും പരിഗണിക്കാനും പഠിപ്പിച്ച അതേ സമൂഹ മാധ്യമം തന്നെ ഞൊടിയിട കൊണ്ടവളെ അവഹേളിച്ചു.

സഹതാപവും പരിഗണനയും അർഹിക്കുന്നവർക്ക് പ്രായോഗിക ജീവിതത്തിൽ അതു നൽകുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ കൊടുക്കാൻ വ്യഗ്രതപ്പെടുന്നവരാണ് ഇന്നു മലയാളികൾ. ഈ പ്രകടനപരത തന്നെയാണ് ബ്ലഡ് ആവശ്യമുണ്ടെന്ന പോസ്റ്റുകളും കർണാടകയിൽ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷക്കാരിയോടൊപ്പം ഇരിക്കുന്ന കുട്ടിയുടെ ചിത്രവും കാൻസർ മാറാനുള്ള പച്ചമരുന്നിന്‍റെ വിവരവുമൊക്കെ സമൂഹമാധ്യമങ്ങളിൽ വരാൻ കാരണം. ഏതൊരു ഇല്ലാക്കാര്യവും അൽപ്പത്തവും ഭാഷാ പ്രാവീണ്യവും പ്രകടനപരതയ്ക്കായുള്ള ഇടപെടലും കൊണ്ടും പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്കനാണ് ഒരു ശരാശരി മലയാളി.

കബളിപ്പിക്കപ്പെട്ടതും ഉൗതിവീർപ്പിക്കപ്പെട്ടതുമായ ഒരു സംസ്കാരത്തിന്‍റെ പേരാണു മലയാളി എന്ന് എവിടെയോ വായിച്ചത് ഇത്തരുണത്തിൽ എത്രയോ പ്രസക്തമാണെന്ന് തോന്നിപ്പോകുന്നു. നിലവാരത്തെക്കാൾ പ്രാമുഖ്യം ആസ്വാദ്യതയ്ക്കു മലയാളികൾ കൊടുക്കുന്നതു കൊണ്ടു തന്നെയാണ് ലോക വിപണിയിലെ എന്തും വിൽക്കപ്പെടാവുന്ന വളക്കൂറുള്ള മണ്ണായി നമ്മുടെ നാട് മാറിയത്. പറ്റിക്കുകയും പറ്റിക്കപ്പെടുകയും ചെയ്യുന്നതു ചുരുക്കം ചില മലയാളിയുടെയെങ്കിലും മുഖ മുദ്രയായി മാറിയിരിക്കുന്നു.

48 ലക്ഷത്തോളം ഫേസ് ബുക്ക് അക്കൗണ്ടുകൾ കേരളത്തിലുണ്ടെന്നാണ് ഫേസ്ബുക്കിന്‍റെ കണക്ക്. ഇതിൽ 71% പുരുഷ ഉപയോക്താക്കളും 29% വനിതാ ഉപയോക്താക്കളുമാണ്. വാട്സ് ആപ്പ് ഉപയോഗിക്കുന്ന മലയാളിയുടെ എണ്ണം ഇതിന്‍റെ രണ്ടു മടങ്ങാണെന്നാണ് വിവരം. അവരിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങൾ കാണുന്ന എത്രയോ ലക്ഷം ആളുകൾ പിന്നെയുമുണ്ടാകും. അപ്പോൾ ഇല്ലാ കഥകളും പാതി മറച്ച സത്യങ്ങളും എത്തപ്പെടുന്നവരുടെ എണ്ണം നാം ഊഹിക്കുന്നതിലും അപ്പുറത്താണ്.

പങ്കിടുന്ന വിവരങ്ങളുടെയും പോസ്റ്റുകളുടെയും ആധികാരികതയും സത്യസന്ധതയും കണ്ടുപിടിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനൽപ്പം മെനക്കെടാനുദ്ദേശിക്കാത്തവർ എന്തും കണ്ണുമടച്ച് ഫോർവേഡ് ചെയ്യുന്ന പണിക്കു പോകണമെന്നില്ല.
ഇവിടെയുണ്ടാകേണ്ടതും വളർത്തിയെടുക്കേണ്ടതും പുതിയൊരു സമൂഹ മാധ്യമ സംസ്കാരമാണ്. പൂർണബോധ്യമുള്ളതും സത്യമായതും പങ്കുവയ്ക്കുന്നതുകൊണ്ട് മറ്റാളുകൾക്ക് ഉപകാരപ്രദമാകാവുന്നതുമായ കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുന്നതിനുള്ള സംസ്കാരം.

ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസിസ്റ്റന്‍റ് പ്രഫസർ,സെന്‍റ് തോമസ് കോളജ്, തൃശൂർ