Letters
കുട്ടനാടിന്‍റെ രക്ഷയ്ക്കു ജനകീയ കൂട്ടായ്മ അനിവാര്യം
Saturday, August 4, 2018 10:47 PM IST
അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും കുട്ടനാട്ടിലെ ജനജീവിതവും കൃഷിയും ആകെ താറുമാറായി. 35 പാടശേഖരങ്ങളിൽ മടവീണു. വാഴ, മത്സ്യ കൃഷിയും നശിച്ചു. കച്ചവട സാധനങ്ങൾ നശിച്ചു വ്യാപാരസമൂഹവും കടക്കെണിയിലായി. വൈദ്യുതിയും ബാങ്ക് പ്രവർത്തനങ്ങളും നിലച്ചത് സ്ഥിതിഗതികൾ രൂക്ഷമാക്കി.

കുട്ടനാടിന് ആകെയുണ്ടായ നഷ്ടം കണക്കുകൂട്ടിയാൽ അനേക കോടികൾ വരും. നഷ്ടം ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒറ്റയ്ക്കു താങ്ങാൻ കഴിയാവുന്നതിലും അധികമാണ്. വസ്ത്രങ്ങൾ, ഗൃഹപോകരണങ്ങൾ, ഇലക്‌ട്രിക് സാധനങ്ങൾ, കന്നുകാലികൾ, കോഴി, താറാവ് തുടങ്ങി എല്ലാം അവർക്കു നഷ്ടപ്പെട്ടു. ഇവിടെയാണ് മനുഷ്യമനഃസാക്ഷി ഉണരേണ്ടത്.

അവരെ സഹായിക്കാൻ ഇന്ത്യയിലെയും വിദേശങ്ങളിലെയും മലയാളികളുടെ മാത്രമല്ല, ഇതര സംസ്ഥാന സർക്കാരുകളുടേയും ഇന്ത്യയിലെ എല്ലാ പാർലമെന്‍റ് നിയമസഭാംഗങ്ങളുടേയും ഫണ്ടുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സംഭാവനകൾ അഭ്യർഥിച്ച് സ്വീകരിക്കണം. സംസ്ഥാന സർക്കാരിന്‍റെ സാന്പത്തിക സഹായത്തോടും സഹകരണത്തോടും കൂടി ഒരു നേൽനോട്ട സമിതി രൂപീകരിച്ച് നഷ്ടം തിട്ടപ്പെടുത്തി ലഭിക്കുന്ന പണം വരുമാനമോ കക്ഷിരാഷ്‌ട്രീയമോ നോക്കാതെ നീതിപൂർവം വിതരണം ചെയ്യാൻ ഒരു സംവിധാനം ഉണ്ടാകണം.

ഈ പേമാരിയും വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഒരു മുന്നറിയിപ്പായി കാണുക. അണക്കെട്ട് മുത്തച്ഛൻ മുല്ലപ്പെരിയാർ ഡെമോക്ലീസിന്‍റെ വാളുപോലെ മധ്യതിരുവിതാംകൂറുകാരുടെ തലയ്ക്കു മുകളിൽ നിൽക്കുന്നു. പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ ഇതുപോലെ തുടർന്നാൽ പ്രതികരിക്കാതിരിക്കാൻ പ്രകൃതിക്ക് ആവില്ല. അതു പ്രകൃതിനിയമമാണ്. പ്രകൃതി പ്രതികരിച്ചാൽ ഫലം ഭീകരവുമാണ്. മനുഷ്യൻ നശിച്ചാലും പ്രകൃതി നിലനിൽക്കും. എന്നാൽ, പ്രകൃതി നശിച്ചാൽ മനുഷ്യന് നിലനിൽപ്പുണ്ടാകില്ല. സഹായഹസ്തങ്ങൾ നീട്ടി നമുക്കു മുന്നോട്ടുനീങ്ങാം.

പി.ജെ. കുര്യൻ, ആലപ്പുഴ