Letters
മുല്ലപ്പെരിയാറിന്‍റെ കാര്യം മറക്കരുത്
Wednesday, August 8, 2018 11:47 PM IST
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ നിർമാണത്തിലിരുന്ന സെപിയാൽ സൈനാംനോയി അണക്കെട്ട് കഴിഞ്ഞ ദിവസം തകർന്ന് നിരവധി പ്രദേശം വെള്ളത്തിനടിയിലായി. നൂറുകണക്കിനാളുകൾ ഒഴുകിപ്പോയി. 500 കോടി ഘനമീറ്റർ ജലമാണ് അണക്കെട്ടിൽനിന്നു പ്രവഹിച്ചത്. ഡാം നിർമാണം പൂർത്തിയായി വരികയായിരുന്നു.

കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിന്‍റെ അവസ്ഥയെപ്പറ്റി ചിന്തിച്ചാൽ എത്രയോ ഭയാനകമാണ്. അന്പതുവർഷത്തെ മാത്രം നിലനില്പ് പറഞ്ഞ് സുർക്കി ഉപയോഗിച്ച ഡാമിന് ഇപ്പോൾ ഒന്നേകാൽ നൂറ്റാണ്ടുപഴക്കം. ഡാമിന് തകർച്ച ഉണ്ടായാൽ കേരളത്തെ രക്ഷിക്കേണ്ട ചുമതല കേരള സർക്കാരിനാണെന്നു തമിഴ്നാട് പറയുന്നു. അവർ പ്രതികാരം തീർക്കുകയാണ്. ലക്ഷക്കണക്കിനാളുകളെ ബാധിക്കുമെന്നറിയാമായിരുന്നിട്ടും ആരും ഒന്നും ചെയ്യുന്നില്ല. രാഷ്‌ട്രീയ പക പോക്കൽ മാത്രം.

ഈ സ്ഥിതിവിശേഷം തമിഴ്നാട് നാട്ടിലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? തകർത്തുപെയ്യുന്ന കാലവർഷത്തിൽ മുല്ലപ്പെരിയാർ ഡാമിൽ വെള്ളവും ഉയർന്നുകൊണ്ടിരിക്കുന്നു. എത്രയോ ആയിരങ്ങളാണ് ഉറക്കമിളച്ച് കാത്തിരിക്കുന്നത് പുതിയ ഡാം നിർമിച്ച് ഇതിനൊരു പരിഹാരം ഉണ്ടാക്കുവാൻ ഇവിടെ ഭരണാധികാരികളില്ലേ? ഇനിയെങ്കിലും ഒരു തീരുമാനം ഉണ്ടാക്കുവാൻ അല്പമെങ്കിലും മനുഷ്യത്വമുള്ളവർ മുൻകൈൈയെടുക്കണം.

അഗസ്റ്റിൻ കുറുമണ്ണ്, കുഴിത്തൊളു.