Letters
സൗന്ദര്യമത്സരം ആവശ്യമുണ്ടോ‍?
Sunday, February 12, 2017 10:07 AM IST
കേരളത്തിലെ വിവിധ നഗരങ്ങളിൽ സൗന്ദര്യമത്സരങ്ങൾ നടത്തിവരുന്നതായി കാണുന്നു. സൗന്ദര്യമത്സരത്തിൽ സൗന്ദര്യമല്ല സാംസ്കാരിക വൈകൃതമാണ് അന്തർഭവിച്ചിട്ടുള്ളത്. മനുഷ്യശരീരത്തെ കന്പോള വിഭവമാക്കി പ്രദർശിപ്പിക്കുകയാണ് സൗന്ദര്യമത്സരം വഴി ചെയ്യുന്നത്. സ്ത്രീകളുടെ വ്യക്തിത്വത്തേയും ആത്മാവിനെത്തന്നെയും അവഗണിക്കുന്ന ഇത്തരം മത്സരങ്ങൾ തികച്ചും പ്രാകൃതമാണ്.

അനിയന്ത്രിതമായ പാശ്ചാത്യവത്കരണം നമ്മുടെ നാടിനെ എവിടെ എത്തിച്ചിരിക്കുന്നു എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് സൗന്ദര്യമത്സരം. ആർഷ സംസ്കാരത്തിന്‍റെ കടക്കയ്ൽ കത്തിവയ്ക്കുന്ന ആഭാസപ്രകടനങ്ങളുടെ നേരെ നിസംഗത പാലിക്കുന്നത് ആത്മഹത്യാപരമാണ്. സാംസ്കാരിക വിരുദ്ധമായ കാര്യങ്ങളെ തടയുകയാണ് ഭരണകൂടത്തിന്‍റെ കടമയെങ്കിൽ സൗന്ദര്യമത്സരങ്ങളെ നിരോധിക്കുകയാണ് വേണ്ടത്.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ.