Letters
ഭരണരംഗത്തുണ്ടാകുന്ന പക്ഷപാതങ്ങൾ!
Sunday, March 5, 2017 10:28 AM IST
കേരളത്തിലെ ഒരു ലോക്സഭാഗം രണ്ടുവർഷം മുന്പ് രോഗബാധിതനായി ഡൽഹിയിൽ ചികിത്സയിലായിരുന്നപ്പോൾ രോഗിയെ അമേരിക്കയിൽ ചികിത്സയ്ക്കയച്ചാൽ വരുന്ന ചെലവുകൾ വഹിക്കാമെന്ന് മുൻ കേരള മന്ത്രിസഭ തീരുമാനിച്ച വിവരം പത്രങ്ങളിൽ വായിച്ചതോർക്കുന്നു. 1953 മുതൽ പതിനഞ്ചുവർഷക്കാലം കണ്ണൂരിലെയും വയനാട്ടിലെയും സ്വകാര്യ സ്കൂളുകളിൽ സേവനമനുഷ്ഠിച്ച് 1968ൽ രാജിവച്ച ഒരു അധ്യാപകന് കെഎസ്ആർ 29(സി) പ്രകാരം കേരള സർക്കാർ പെൻഷൻ നിഷേധിച്ചത് ഭരണഘടനാ വിരുദ്ധമെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ ഹൈക്കോടതി ഡിവിഷൻ െ ബഞ്ച് വിധി സന്പാദിച്ച് പ്രസ്തുത അധ്യാപകന് പെൻഷൻ നിഷേധിച്ചു.

രാജിവച്ചൊരു എൽഐസി ജീവനക്കാരന് രാജിക്കാരണത്താൽ പെൻഷൻ നിഷേധിച്ചപ്പോൾ ജോലി അവസാനിപ്പിച്ച കാരണത്തിനല്ല പ്രസ്തുത സേവനകാലത്തിനാണ് പെൻഷൻ നൽകേണ്ടതെന്ന സുപ്രീംകോടതി വിധിപ്രകാരം രാജിവച്ച ജീവനക്കാരന് പെൻഷൻ കൊടുക്കാൻ എൽഐസിയോടു നിർദേശിച്ചു. പ്രസ്തുത സുപ്രീംകോടതി വിധി നിലനിൽക്കെതന്നെ അതിനെ ദുർബലപ്പെടു ത്തി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധിയുണ്ടായത് സുപ്രീംകോടതിയലക്ഷ്യവും പക്ഷപാതപരവുമല്ലേ?

അതേസമയം, ഒന്പതുവർഷം ഹൈസ്കൂളിൽ 1954 മുതൽ ജോലി ചെയ്തുവന്ന ഒരു അധ്യാപകൻ 1963ൽ രാജിവച്ച് കേന്ദ്രസർക്കാർ സേവനത്തിനുശേഷം പെൻഷൻ പറ്റി തിരിച്ചെത്തി തന്‍റെ രാജിക്കു മുന്പുള്ള ഒന്പതുവർഷത്തെ അധ്യാപക ജോലിക്ക് സംസ്ഥാന പെൻഷന് അപേക്ഷിച്ചപ്പോൾ അതു സർക്കാർ പാസാക്കി. ഇതു പക്ഷപാതപരമല്ലേ?

ഇ.കെ. വർഗീസ്, ഒരുമനയൂർ.