Letters
ജനത്തെ തകർക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മത്സരം
Sunday, March 5, 2017 10:29 AM IST
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാരായ കേരളീയരെ മത്സരിച്ച് തകർക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. അരിവില അടിക്കടി കൂട്ടുന്നു. പാചകവാതകം, പെട്രോൾഡീസൽ വില കൂട്ടുന്നു. റേഷൻ കാർഡ് നൽകാതെയും റേഷനരി വിതരണം കുറച്ചും അർഹരായവരെ മാറ്റിനിർത്തി അനർഹരെ തെരഞ്ഞെടുത്തും അനീതി കാട്ടുന്നു.
ഇതുസംബന്ധിച്ച് 14 ലക്ഷം പരാതികൾ നൽകിയിട്ട് 90,000ൽ താഴെ പേരുടെ ലിസ്റ്റ് മാത്രം അംഗീകരിച്ചതിനുശേഷം ഗ്രാമപഞ്ചായത്തുകളുടെ ഗ്രാമസഭയെ ലിസ്റ്റ് തയാറാക്കാൻ ഏല്പിച്ച് പ്രഹസനം നടത്തിവരുന്നു.

വരൾച്ചമൂലം കുടിവെള്ളവുമില്ല. കാർഷിക മേഖല കരിഞ്ഞുണങ്ങുന്നു. കുഴൽക്കിണറിൽനിന്ന് വെള്ളം എടുക്കാൻ കുഴിച്ചു വന്നത് നിർത്തിവച്ചു. ചെറിയ തോടുകളിലും നദികളിലും 500 മീറ്റർ ഇടവിട്ട് കുറഞ്ഞത് നാല് അടി ഉയരത്തിൽ ചെക്കുഡാമുകൾ കെട്ടി വെള്ളം തടഞ്ഞുനിർത്തിയാൽ കിണറുകളിലും കുഴൽക്കിണറുകളിലും വെള്ളം നിലനിൽക്കും. ഡാമുകളിൽനിന്നു പൈപ്പുകൾ വഴി വെള്ളം ആവശ്യത്തിന് എല്ലാ പ്രദേശങ്ങളിലും എത്തിക്കാൻ നടപടി എടുക്കാവുന്നതാണ്. ഇവിടെ മഴവെള്ള സംഭരണി ഇല്ല, മണ്ണിലേക്ക് വെള്ളം എത്താൻ എവിടെ ആസൂത്രണം?

പാവപ്പെട്ട കാൻസർ കിഡ്നിഹൃദയ രോഗികൾക്ക് ചികിത്സാ ധനസഹായം നൽകിവന്നതും നിർത്തിവച്ച് ക്രൂരത കാണിക്കുകയാണ്. ഫയൽ ചുവപ്പുനാടയിൽ കുരുക്കുന്ന ഉദ്യോഗസ്ഥരും സർക്കാരുമാണ് ഇതിന്‍റെ ശാപം. ഗാഡ്ഗിൽ കസ്തൂരിരംഗനെ അംഗീകരിച്ചുകൊണ്ട് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി കർഷകരെ തകർക്കാൻ വേണ്ടതു ചെയ്തു. വിജിലൻസ് ഭരണത്തെപ്പറ്റി കോടതി മുന്നറിയിപ്പു നൽകിയതും നാം കണ്ടു. സ്ത്രീപീഡനങ്ങളും ഗുണ്ടായിസവും തുടർക്കഥയായിരിക്കുന്നു.

ഭരണാധികാരികളും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ജനപ്രതിനിധികളും ശന്പളവും പെൻഷനും കിന്പളവും മറ്റാനുകൂല്യങ്ങ‍ളും സ്ഥിരമായി വാങ്ങി ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണാതെ വെറും വോട്ടുബാങ്കു മാത്രമാക്കി നേതാക്കളും മറ്റും കൊയ്ത്തു നടത്തുന്നു. സർക്കാരുകളേ, നേതാക്കളേ, നിങ്ങൾക്കെതിരേ ചിന്തിക്കുന്ന ഒരുപറ്റം പേർ അണിനിരക്കുമെന്ന് ഓർക്കുന്നതു നന്ന്.

ജോൺ പുല്ലാട്ട്, കല്ലാർ.