Letters
യുവാക്കളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാവണം
Monday, March 13, 2017 11:51 AM IST
സംസ്ഥാനത്തു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. ഒരു സ്ത്രീപീഡനമുണ്ടാവുന്പോൾ കർശന നടപടിയെടുക്കുമെന്നു ഭരണകൂടവും സർക്കാരിന്‍റെ പിടിപ്പുകേടാണ് പീഡനത്തിനു കാരണമെന്നു പ്രതിപക്ഷവും പറയും. അല്ലാതെ പീഡനങ്ങൾക്ക് അറുതിവരുത്തുന്നതിനുവേണ്ട ആത്മാർഥമായ ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല.

കഠിനമായ ശിക്ഷകൾക്കേ സ്ത്രീപീഡകരെയും അവരെ സംരക്ഷിക്കുന്നവരെയും നിലയ്ക്കുനിർത്താൻ കഴിയൂ. അതിനു നിലവിലുള്ള നിയമങ്ങൾ ഉടൻ ഉടച്ചുവാർക്കണം. അതു സംഭവിക്കണമെങ്കിൽ രാഷ്‌ട്രീയക്കാർ ഒന്നിച്ചുനിന്നു പ്രവർത്തിക്കണം.

അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് സ്ത്രീകളോടുള്ള മനോഭാവത്തിൽ മലയാളി യുവാക്കൾക്ക് ഉണ്ടാകേണ്ട മാറ്റം. ഏതാനും നാളുകൾക്കു മുന്പ് ഞാനൊരു ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. തൊട്ടടുത്തു നാലഞ്ച് പെൺകുട്ടികൾ സംസാരിച്ചുകൊണ്ടു നിൽക്കുന്നുണ്ട്. അപ്പോൾ ആ വഴിയെ ഒരു ബൈക്കിൽ മൂന്നു ചെറുപ്പക്കാർ വന്നു. പെൺകുട്ടികളെ കണ്ടപാടേ ബൈക്ക് ഓടിക്കുന്ന ചെറുപ്പക്കാരൻ ഉൾപ്പെടെ എല്ലാവരുടെയും നോട്ടം അങ്ങോട്ടായി. ആ പെൺകുട്ടികളെ ആർത്തിയോടെ നോക്കിക്കൊണ്ട് ഏതാണ്ട് അൻപതു മീറ്ററോളം ബൈക്ക് ഓടിച്ചുപോയി. ആ സമയം മറുഭാഗത്തുനിന്നു മറ്റു വാഹനങ്ങൾ വരാത്തതുകൊണ്ട് അപകടം ഉണ്ടായില്ല.

ഒരു പെൺകുട്ടി നിരത്തിൽകൂടി നടന്നുപോയാൽ ആർത്തിയോടെ നോക്കിനിൽക്കുന്നവരാണ് നമ്മുടെ യുവാക്കളിൽ നല്ലൊരു ശതമാനവും. ഇക്കാര്യത്തിൽ യുവാക്കളോട് മത്സരിക്കുന്ന വൃദ്ധന്മാരെയും കാണാറുണ്ട്.

സംസ്ഥാനത്തെ തിയറ്ററുകളിൽ ഇന്നു കുടുംബസമേതം പോയി സ്വസ്ഥമായി സിനിമ കാണാൻ പറ്റുമോ? തിയറ്ററിലിരിക്കുന്ന സ്ത്രീകളും പെൺകുട്ടികളും കേൾക്കുന്നതിനുവേണ്ടി ഉച്ചത്തിൽ അശ്ലീലഭാഷയിൽ സംസാരിക്കുകയും കമന്‍റുകൾ തട്ടിവിടുകയും ചെയ്യുന്ന യുവാക്കളാണ് അവിടെ വരുന്നവരിൽ നല്ലൊരുഭാഗവും. ഇവരിൽ പലരും അവസരം കിട്ടിയാൽ പൾസർ സുനിമാരാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ട.

അന്യസ്ത്രീകളെ സ്വന്തം അമ്മയുടെയും സഹോദരിമാരുടെയും സ്ഥാനത്ത് കാണാൻ പലർക്കും കഴിയുന്നില്ല. കാമപൂരണത്തിനുള്ള ഉപകരണങ്ങളായിട്ടാണ് ഇവർ അന്യസ്ത്രീകളെ കാണുന്നത്.

യുവാക്കളുടെ ഈയൊരു മനോഭാവമാണ് മാറേണ്ടത്. ഇക്കാര്യത്തിൽ ആൺകുട്ടികൾക്ക് ആദ്യപരിശീലനം ലഭിക്കേണ്ടത് സ്വന്തം അച്ഛനമ്മമാരിൽനിന്നാണ്. അതുപോലെ സ്കൂളുകളിലും കോളജുകളിലും ആൺകുട്ടികൾക്കു ബോധവത്കരണ ക്ലാസുകൾ ലഭിക്കണം. എങ്കിൽ മാത്രമേ സ്ത്രീപീഡനത്തിന് ഒരു ശാശ്വതപരിഹാരം ഉണ്ടാവൂ.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ