Letters
പുളിങ്കുന്ന് സർക്കാർ ആശുപത്രിയുടെ ശോച്യാവസ്ഥ മാറ്
Thursday, March 16, 2017 12:30 PM IST
പന്പാനദീതീരത്ത് കുട്ടനാടിനു ഭൂഷണമായി നിലകൊണ്ടിരുന്ന പുളിങ്കുന്ന് താലൂക്ക് സർക്കാർ ആശുപുത്രി ഇന്നു ശോച്യാവസ്ഥ‍യിലാണ്. കാലാന്തരത്തിൽ ആശുപത്രിക്കു ചില കൂട്ടിച്ചേർക്കലുകൾ നടന്നുവെങ്കിലും അത് എത്രമാത്രം ഉപകാരപ്രദമായി എന്ന് ആരും സംശയിച്ചുപോകും. അവിടെയുമിവിടെയുമായി കുറേ കെട്ടിടങ്ങൾ. ഇതിൽ ഒന്നു രണ്ടെണ്ണം കാലപ്പഴക്കം കൊണ്ടോ നിർമിതിയുടെ അപാകതകൊണ്ടോ പൊളിച്ചുമാറ്റേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.

ആശുപത്രിയിലെ സേവനത്തിന്‍റെ കാര്യം പറഞ്ഞാൽ സ്കാനിംഗ്, എക്സ്റേ, ബ്ലഡ് ടെസ്റ്റ് ഇതിന്‍റെയെല്ലാം ചൂണ്ടുപലകകൾ കാണാം. എന്നാൽ, ഈ യന്ത്രങ്ങൾ മിക്കതും പ്രവർത്തനസജ്ജമല്ല. ഇവയിൽ പലതും തുരുന്പുപിടിച്ച് ഉപയോഗശൂന്യമായിരിക്കുന്നു. ചിലതെല്ലാം അറ്റകുറ്റപ്പണികൾ വേണ്ടസമയത്ത് ചെയ്യാത്തതുമൂലം അകാലവാർധക്യം ബാധിച്ചു കിടക്കുന്നു.

സ്ഥിരമായി ഡോക്ടർമാരില്ല. ഉള്ള ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നുകൾ മിക്കതും ആശുപത്രി സ്റ്റോറിൽ കിട്ടില്ല. പുറത്തുനിന്നു വാങ്ങണം. ഈ ആരോഗ്യസ്ഥാപനത്തിന്‍റെ ജീവൻ നിലനിർത്തി ഒരു മാതൃകാ ആശുപത്രിയാക്കി മാറ്റാൻ ഇവിടെ എല്ലാവർക്കും കടമയുണ്ട്.

നിജോ മാത്യു, അരയശേരി വാച്ചാപറന്പിൽ, പുളിങ്കുന്ന്