Letters
മുതിർന്ന പൗരന്മാരെ ക്യൂവിൽ നിർത്തരുത്
Friday, April 7, 2017 11:00 AM IST
ഓരോ ദിവസവും പല ആവശ്യങ്ങൾക്കായി ഓഫീസുകൾ തോറും കയറിയിറങ്ങുന്ന മുതിർന്ന പൗരന്മാരോടു മര്യാദയും മനുഷ്യത്വവും കാണിക്കണം. പ്രായാധിക്യവും രോഗവും മൂലം അവശത അനുഭവിക്കുന്ന ഈ കൂട്ടരെ കിലോമീറ്റർ ദൂരമുള്ള ക്യൂവിൽ നിന്ന് ഒഴിവാക്കണം. ബസിൽ മുതിർന്നവർക്കു സീറ്റുണ്ട്, കെഎ സ്ഇബിയിൽ ഇവർക്കു മുൻഗണന ഉണ്ട്. എന്നാൽ, പല ഓ ഫീസുകളിലും ഇത് കാണുന്നില്ല.

പ്രായക്കുറവും ആരോഗ്യവും ഉള്ളവരുടെ കൂട്ടത്തിൽ പ്രായക്കൂടുതലുള്ളവരെ ക്യൂവിൽ നിർത്തരുത്. സർക്കാർ ഇടപെട്ടിട്ടാണെങ്കിലും ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാകണം. പ്രായമായവർ ഈ രാജ്യത്തിന്‍റെ വെളിച്ചമാണ്. അവരെ അവഗണിക്കരുത്. അവർക്കുവേണ്ടി മറ്റുള്ളവർ അല്പം ത്യാഗം സഹിക്കണം. മുതിർന്നവരെ പുറംതള്ളുന്നവർക്കും നാളെ ഈ അവസ്ഥ ഉണ്ടാകുമെന്ന് ഓർക്കണം.

കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതി മാറിയേ തീരൂ. തായ്ത്തടിയെ പുച്ഛിക്കുന്ന ശിഖരങ്ങൾ ആഞ്ഞു വീശുന്ന കാറ്റിൽ തകർന്നു നിലംപതിക്കും. വൃദ്ധന്മാരെ ആദരിക്കുന്ന നല്ല നാളേക്കുവേണ്ടി നമുക്കു കാത്തിരിക്കാം!

എമ്മാനുവൽ ജെ, നടുവത്താനി, പൊൻകുന്നം