Letters
കോടതികളുടെ അവധി ആവശ്യമുള്ളതോ?
Sunday, April 16, 2017 12:00 PM IST
കേരളത്തിലെ ഹൈക്കോടതിയും സിവിൽ കോടതികളും ഏപ്രിൽ 12 മുതൽ കുറേദിവസത്തേക്ക് അടച്ചിടുകയാണല്ലോ. പണ്ടു ബ്രിട്ടീഷുകാർ തുടങ്ങിവച്ച ഈ വേനലവധി അവസാനിപ്പിക്കാൻ സമയമായില്ലേ? ബ്രിട്ടീഷുകാരായ ജഡ്ജിമാർക്കു വേനച്ചൂടിൽനിന്നു രക്ഷപ്പെടാനും സ്വന്തം നാട്ടിൽപോയിവരാനുംവേണ്ടി ഉണ്ടാക്കിയെടുത്ത അവധി ഈ മാറിയ സാഹചര്യത്തിലും തുടരണോ? ഇന്നത്തെ ജഡ്ജിമാർ നമ്മുടെ നാട്ടിൽത്തന്നെ ഉള്ളവരല്ലേ? അവർ നമ്മുടെ കാലാവസ്ഥയിൽ ജനിച്ചുവളർന്നവരല്ലേ?

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്നു വിലപിക്കുന്നവർ ഈ അവധിയുടെ കാര്യം എന്തേ കണക്കിലെടുക്കുന്നില്ല? വേനലവധി നിർത്തലാക്കുകയാണെങ്കിൽ 20 ശതമാനം കൂടുതൽ കേസുകൾ തീർക്കാമെന്ന കാര്യത്തിൽ സംശയമില്ല. നീതിക്കുവേണ്ടി ദീർഘനാൾ കാത്തിരിക്കുന്നവർക്ക് അതു നല്ലൊരു ആശ്വാസമാകും.

എൻ. പ്രദീപ് നടുമുറ്റത്ത്, പാലാ