Letters
ഭരണകർത്താക്കൾക്കു വിവേകമുദിക്കില്ലേ?
Monday, April 24, 2017 10:48 AM IST
വ ടക്കൻ കർണാടകത്തിലെ ബലഗാവിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഴൽക്കിണറ്റിൽ വീണ കാവേരിയെന്ന ആറുവയസുകാരിയെ രക്ഷിക്കാൻ ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ അഞ്ഞൂറിലധികം ജനങ്ങളും ഉദ്യോഗസ്ഥരും മന്ത്രിമാരും ശ്രമമാരംഭി ച്ചിട്ട് ഈ കത്തെഴുതുമ്പോൾ മൂന്നു ദിവസമായി. ആ അന്ധകാരഗർത്തത്തിൽ കിടക്കുന്ന പിഞ്ചുകുഞ്ഞും അവളുടെ മാതാപിതാക്കളും മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത സാധാരണ ജനങ്ങളും ഇതിനകംതന്നെ അനുഭവിച്ച ഭയവും ദുഃഖവും കണക്കറ്റതാണ്. ആ കുഞ്ഞിന്‍റെ അവസ്ഥയെക്കുറിച്ച് ആശങ്കയോടെയല്ലാതെ ആർക്കെങ്കിലും ചിന്തിക്കുവാനാകുമോ? ഇങ്ങനെയോരു ദുർഗതി ആർക്കുംതന്നെ ഉണ്ടാകരുതേയെന്ന പ്രാർഥനയുണ്ടാകാത്ത ഏതെങ്കിലും ഹൃദയമുണ്ടാകുമോ?

ഭാരതത്തിൽ ഇങ്ങനെയൊരുസംഭവം ആദ്യമല്ല. കർണാടകത്തിൽത്തന്നെ ഇതിനുമുമ്പ് പത്തുകുട്ടികൾ ഇപ്രകാരം പ്രാണനു വേണ്ടി പിടഞ്ഞിട്ടുണ്ടെന്നാണു കണക്ക്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത്, മരിച്ചാലും മറക്കാത്ത ദഃഖം പ്രദാനം ചെയ്യുന്നതും കോടിക്കണക്കിനു രൂപയുടെ വൃഥാനഷ്ടമുണ്ടാക്കുന്നതുമായ ഈ കൊടിയദുരന്തം തടയാനുളള ഒരു നിയമവുമുണ്ടാകാത്തത്? താഴെപ്പറ യുന്ന ഏതാനും വ്യവസ്ഥകളെങ്കിലും ഉൾപ്പെടുത്തി കുഴൽക്കിണറുകളുടെ അപകടങ്ങളിൽ നിന്ന് രാജ്യത്തെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുളള നിയമം അടിയന്തരമായി നിർമിക്കണം.

1. സർക്കാരിന്‍റെ മുൻകൂട്ടിയുളള അനുമതിയോടെ മാത്രമേ കുഴൽക്കിണറുകൾ നിർമിക്കുകയോ ഉപേക്ഷിക്കുകയേുാ ചെയ്യാവൂ.
2. കുഴൽക്കിണറുകൾ കുഴിക്കുന്പോഴും ഉപയോഗിക്കുന്പോഴും ഉപേക്ഷിക്കുകയാണെ ങ്കിൽ അപ്പോഴും പാലിക്കേണ്ട സുരക്ഷാസംവിധാനങ്ങളെക്കുറിച്ചുളള ഒരു നോട്ടീസ്, അനുമതി നൽകുന്ന അധികാരി കിണർ കുഴിക്കുന്ന ആൾക്കു നൽകേണ്ടതാണ്.
3. സുരക്ഷാസംവിധാനങ്ങൾ പാലിക്കാത്ത കിണറുടമകൾക്കും കിണർ കുഴിക്കുന്ന കന്പനികൾക്കുമെതിരെ അതികർക്കശമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്തണം.
4. മുന്നറിയിപ്പില്ലാതെ കിണറുകൾ ഉപേക്ഷിക്കുന്നതു തടയാനായി ഇത്തരം കിണറുകൾക്കു നികുതി ചുമത്തണം.
5. ഉപേക്ഷിക്കപ്പെടുന്ന കുഴൽക്കിണറുകളിൽ സുരക്ഷാസംവിധാനങ്ങൾ പാലിക്കപ്പെട്ടിട്ടു ണ്ടെന്ന് അനുമതി നൽകുന്ന അധികാരി ഉറപ്പുവരുത്തണം.
മനുഷ്യന്‍റെ ഉദാസീനതകൊണ്ടു മാത്രമുണ്ടാകുന്ന ഈ ദുസ്സഹദുരന്തങ്ങളിൽ ഇനിയും കുരുന്നുജീവിതങ്ങൾ ഹോമിക്കപ്പെടാതിരിക്കട്ടെ.

ഡോ. സി.ടി. ഫ്രാൻസിസ് ചിറ്റിലപ്പിള്ളി, മുതലക്കോടം