സംസ്ഥാന പ്രഫഷണല്‍ നാടകമത്സരം: അപേക്ഷ ക്ഷണിച്ചു
Thursday, March 22, 2018 2:14 AM IST
തിരുവനന്തപുരം: പ്രഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2017 ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ.

2017 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31നും മധ്യേ ആദ്യമായി അവതരിപ്പിച്ച നാടകങ്ങള്‍ മാത്രമേ 2017ലെ അവാര്‍ഡിന് പരിഗണിക്കുകയുള്ളുവെന്ന് സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു. നാടകരചനയേയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് സമര്‍പ്പിക്കേണ്ടത്.


നിശ്ചിത ഫോമിലുള്ള ബന്ധപ്പെട്ട രേഖകളും സാക്ഷ്യപത്രങ്ങളും സ്‌ക്രിപ്റ്റിന്‍റെ മൂന്നു കോപ്പികളും നാടകാവതരണത്തിന്‍റെ ഡിവിഡിയും സഹിതം ഏപ്രില്‍ 10 നകം അക്കാദമി സെക്രട്ടറിക്ക് സമര്‍പ്പിക്കണം. മേയ് 20 മുതല്‍ നാടകമത്സരം സംഘടിപ്പിക്കും. അപേക്ഷാഫോമും നിയമാവലിയും ലഭിക്കുന്നതിന് 10 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ - 20 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. www.keralasangeetha nataka akademi.in ല്‍ അപേക്ഷാഫോമും നിയമാവലിയും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.