കൊച്ചി: മദ്യലോബികൾക്കു നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ അടയാളമാണു സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ മുൻ വൈസ് ചെയർമാനും കോട്ടപ്പുറം ബിഷപ്പുമായ ഡോ. ജോസഫ് കാരിക്കശേരി. സുപ്രീം കോടതിവിധിയുടെ മറവിൽ സംസ്ഥാനത്തുടനീളം മദ്യശാലകൾ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂട്ടധർണയും പ്രതിഷേധജ്വാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ജനവിരുദ്ധ നയങ്ങൾക്കെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി ചെങ്ങന്നൂരിൽ പ്രതികരിക്കണമെന്നും ഡോ. കാരിക്കശേരി പറഞ്ഞു. ഇടതുമുന്നണിയുടെ പ്രകടന പത്രികയും മദ്യനയരേഖയും അഗ്നിക്കിരയാക്കി ധർണയിൽ പങ്കെടുത്ത പ്രവർത്തകർ പ്രതിഷേധിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ചാർളിപോൾ, കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രസാദ് കുരുവിള, സീറോ മലബാർ സഭാ വക്താവ് സിജോ പൈനാടത്ത്, പ്രഫ. കെ.കെ. കൃഷ്ണൻ, ഫാ. ജോർജ് നേരേവീട്ടിൽ, പി.എച്ച്. ഷാജഹാൻ, ഹിൽട്ടൻ ചാൾസ്, ജയിംസ് കോറന്പേൽ, ഫാ. പോൾ ചുള്ളി, ഫാ. പ്രവീണ്‍ മണവാളൻ, പ്രഫ. തങ്കം ജേക്കബ്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാക്ക് പലേരി, സിസ്റ്റർ ആൻ, സിസ്റ്റർ മരിയൂസ, ഷൈബി പാപ്പച്ചൻ, ജോസ് ചെന്പിശേരി, ഷിബു കാച്ചപ്പിള്ളി, പി.ആർ. അജാമളൻ, കെ.കെ. വാമലോചനൻ, ട്രീസ തോമസ്, കെ.പി.കാർമ്മലി, ഗ്രേസി മാന്പിള്ളി, ബാബു പോൾ, സൈനബ ബോൾഗാട്ടി, ക്യാപ്റ്റൻ എസ്.കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.