കപ്പിനായി മലബാറിന്‍റെ പോരാട്ടം
കപ്പിനായി  മലബാറിന്‍റെ പോരാട്ടം
Thursday, January 19, 2017 4:35 PM IST
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവം നാലു ദിനങ്ങൾ പിന്നിടുന്പോൾ സ്വർണക്കപ്പിനായി മലബാർ ജില്ലകൾ പോരാടുന്നു. പാലക്കാടും കോഴിക്കോടും തമ്മിലാണ് ഇഞ്ചോടിഞ്ചു പൊരു തുന്നത്. നൊടിയിട കൊണ്ടു ലീഡ് മാറ്റി മറിച്ചും ഒപ്പത്തിനൊപ്പം സഞ്ചരിച്ചുമാണ് ഇരുവരുടെയും പ്രയാണം.

നിലവിൽ 568 പോയിന്‍റുകളോടെ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. 559 പോയിന്‍റുമായി ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനത്തും 550 പോയിന്‍റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.

പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം നാലു ദിനങ്ങൾ പിന്നിടുന്പോൾ സ്വർണ കപ്പിലേക്കുള്ള ദൂരത്തിൽ മലബാറിലെ ജില്ലകൾ തമ്മിലുള്ള മത്സരം കടുക്കുന്നു. പാലക്കാടും കോഴിക്കോടും തമ്മിലാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നത്. നൊടിയിട കൊണ്ടു ലീഡ് മാറ്റി മറിച്ചും ഒപ്പത്തിനൊപ്പം സഞ്ചരിച്ചുമാണ് ഇരുവരുടെയും പ്രയാണം.

നിലവിൽ 568 പോയിന്‍റുകളോടെ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. 559 പോയിന്‍റുകളോടെ ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനത്തും 550 പോയിന്‍റുകൾ നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. കലാസ്വാദകരായ സഹൃദയരാണ് കണ്ണൂരിലെ ഭൂരിപക്ഷമെന്നു ലോകത്തിനു കാണിച്ചു കൊടുക്കുന്നതായിരുന്നു ഇന്നലത്തെ കലോത്സവവേദികൾ.

ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ ജില്ലയാകെ ആശങ്കയിലാണ്ടു നിൽക്കുമ്പോഴും കലാസ്വാദകരായ സഹൃദയർ പുഴ പോലെ വേദികളിലേക്ക് ഒഴുകിയെത്തി. ബിജെപി പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളും കുത്തിയിരിപ്പു സമരങ്ങളും തെരുവിൽ രൂക്ഷമാകുമ്പോഴും വേദികളിൽ തടസമില്ലാതെ നടനം തുടർന്നു. കലാകാരൻമാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടു സദസ് സജീവമായപ്പോൾ കലോത്സവാന്തരീക്ഷം പൂർണമായും കലയിലലിഞ്ഞു.

പ്രധാനവേദിയായ നിളയിലും സമീപത്തെ മറ്റു വേദികളിലും വലിയതോതിൽ ആസ്വാദകരെത്തിയിരുന്നു. നഗരത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയുള്ള സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ നടന്ന ബാൻഡ് മേളം ആസ്വദിക്കാനും നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.

ഒഴുകിയത് കലഹത്തിന്‍റെ പുഴ

കണ്ണൂർ: നിളയിൽ നിന്നും പെരിയാറിലേക്ക് ഇന്നലെ ഞങ്ങൾ വേഗത്തിൽ എത്തി. വിജനമായ പാതയിലൂടെയായിരുന്നു നദിയുടെ ഒഴുക്ക്. കഴിഞ്ഞ ദിവസംവരെ ഇവിടെ ഇങ്ങനെയായിരുന്നില്ല. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാം ദിനത്തിൽ കണ്ണൂരിലെ പുഴകളുടെ ഒഴുക്ക് ശാന്തമല്ലായിരുന്നു. 20 പുഴകൾ കലാമാമാങ്കവുമായി ഒഴുകുമ്പോൾ കലഹത്തിന്‍റെ പുഴയായിരുന്നു നഗരത്തിലൂടെ ഒഴുകിയത്.

ഹർത്താലിൽ ഭക്ഷണമില്ലാതെ വലഞ്ഞു...

കണ്ണൂരിന്‍റെ സ്നേഹം അനുഭവിച്ചറിയാനും രുചികൾ നുണയാനും കലോത്സവത്തിന് എത്തിയവർ അപ്രതീക്ഷിത ഹർത്താലിൽ കുടുങ്ങി. പതിനാലാം വേദിയായ പെരിയാറിൽ ഇന്നലെ രാവിലെ ഒൻപതോടെ ഹൈസ്കൂൾ വിഭാഗത്തിന്‍റെ ചവിട്ടുനാടകം തുടങ്ങിയെങ്കിലും വേദി ശുഷ്കമായിരുന്നു. ഇന്നലെ രാത്രിയോടെ തെക്കൻ ജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ എത്തിയിരുന്നു. എന്നാൽ രാവിലെയാണ് ഹർത്താലാണെന്ന് അറിഞ്ഞത്. മത്സരാർഥികൾക്ക് രാവിലെയുള്ള ഭക്ഷണം കിട്ടിയത് നന്നായി. അതിനാൽ അവർക്ക് വേദിയിൽ ക‍യറാൻ പറ്റി.

മത്സരാർഥികളുടെ കൂടെ വന്നവരെയാണ് ഹർത്താൽ ശരിക്കും വലച്ചത്. ഭക്ഷണത്തിനു വേണ്ടി നഗരം മൊത്തം ചുറ്റി. കിട്ടിയില്ല. വിശന്നിരുന്ന് കുട്ടികളുടെ ചവിട്ടുനാടകം കണ്ടു. ഇതിനിടയിൽ കളക്ടറുടെ പ്രത്യേക നിർദേശപ്രകാരം ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സെന്‍റ് മൈക്കിൾസിൽ (പെരിയാർ) പ്രഭാത ഭക്ഷണം ഉച്ചയോടെ എത്തിച്ചു. കുറച്ചു പേർക്ക്താത്കാലിക ആശ്വാസം ലഭിച്ചു. അഞ്ചു വേദികളും പ്രവർത്തിക്കുന്ന സെന്‍റ് മൈക്കിൾസ് എഐഎച്ച്എസ്എസിൽ ഭക്ഷണം തന്നെയായിരുന്നു പ്രധാന പ്രശ്നം.


12,13 വേദികളായ ഗവ.ടൗൺ എച്ച്എസ്എസിൽ ഞങ്ങൾ എത്തിയപ്പോൾ സമയം 1.30 ആയി. വേദികളുടെ സമീപം ചില മത്സരാർഥികൾ തളർന്നിരിക്കുന്നു. മത്സരാർഥികൾക്ക് സമയം രണ്ടായിട്ടും ഭക്ഷണം ലഭിച്ചില്ല. സംഘാടക സമിതിയുമായി പല തവണ വേദിയുടെ ചുമതലയുള്ളവർ ബന്ധപ്പെട്ടിട്ടാണ് ഭക്ഷണം ഒടുവിൽ എത്തിയത്.

മത്സരാർഥികളുടെ കൂടെയുള്ളവർക്ക് ഭക്ഷണം കഴിക്കാൻ ജവഹർ സ്റ്റേഡിയത്തിൽ എത്തണമായിരുന്നു. എന്നാൽ വാഹനം ഏർപ്പാടാക്കാൻ സംഘാടക സമിതിക്കു കഴിഞ്ഞില്ല. വഴിവക്കിൽ വാഹനങ്ങൾ കാത്ത് മണിക്കൂറുകൾ കാത്തു നിന്നു. ഒടുവിൽ ഒരു ഓട്ടോറിക്ഷ വന്നു. അതിൽ കൊള്ളാവുന്നവർ ഭക്ഷണപുരയിലേക്ക്. ഇവിടുത്തെ വേദികളിൽ മത്സരം കാണാനുണ്ടായിരുന്നത് മത്സരാർഥികളും കൂടെയുള്ളവരും മാത്രം. പുറത്തു നിന്നുള്ളവർക്ക് കല ആസ്വദിക്കാൻ ഹർത്താൽ ഒരു തടസമായി. ഇതു തന്നെയായിരുന്നു ഗവ.ടിടിഐ (മെൻ) ഗ്രൗണ്ടിലെ ഓട്ടൻ തുള്ളൽ മത്സരത്തിലും കാണാൻ കഴിഞ്ഞത് .

ദീപിക സ്റ്റാളിൽ വൻ തിരക്ക്

കലോത്സവനഗരിയിൽ ദീപിക-രാഷ്‌ട്രദീപിക സ്റ്റാളിൽ നടപ്പാക്കിയ സമ്മാനപ്പെട്ടിയിൽ കൂപ്പണ്‍ നിക്ഷേപിക്കാൻ വൻതിരക്ക്. രണ്ടായിരത്തിലധികം കൂപ്പണുകളാണ് ദിവസവും സ്റ്റാളിൽ എത്തുന്നത്. സൈക്കിൾ പ്യൂർ അഗർബത്തിയുമായി ചേർന്ന് നടപ്പാക്കുന്ന സമ്മാനപ്പെട്ടിയുടെ ഇന്നലത്തെ നറുക്കെടുപ്പ് പി.കെ. ശ്രീമതി എംപി നിർവഹിച്ചു.
കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി. ഇന്ദിര, ഫെഡറേഷൻ ഓഫ് റെസിഡന്‍റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ആർ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു. ദീപിക കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ സ്വാഗതവും രാഷ്‌ട്രദീപിക കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ മാനേജർ കെ.ജെ. എൽദോ നന്ദിയും പറഞ്ഞു.

"ക്ടാങ്ങള് പൊളിച്ചൂലോ'....

പൂരങ്ങളുടെ നാട്ടിൽനിന്ന് നാടകവണ്ടിയുമായി വന്നിറങ്ങി സമ്മാനവുമായി മടങ്ങാനൊരുങ്ങുകയാണ് ഈ കുട്ടികൾ കണ്ണൂരിൽവന്നിറങ്ങിയത് നാടകം കളിക്കാൻതന്നെയാണ്.

കളിച്ച് സമ്മാനം മേടിക്കാനും. നാടകം കണ്ട ഏതൊരു തൃശൂർക്കാരനും തങ്ങളുടെ സ്വതസിദ്ധമായ ശൈയിൽതന്നെ പറഞ്ഞിട്ടുണ്ടാകും. ക്ടാങ്ങള് പൊളിച്ചൂലോ...അതെ, ഹയർസെക്കൻഡറി വിഭാഗം നാടകമത്സരത്തിലാണ് കോഴിക്കോടിന്‍റെ ശക്തമായ വെല്ലുവിളി മറികടന്ന് തൃശൂർ വിവേകോദയ ബോയ്സ് എച്ച്എസ്എസ് വിജയിച്ചത്. നാടകത്തിന്‍റെ പേര് ഒരിടത്തൊരിടത്ത്.സംവിധാനംനിഖിൽദാസ്.

രചന സാഗർ സത്യൻ. അഭിനേതാക്കൾഅതുൽ,അപ്പു,അർച്ചന, ആതിര,ജെസ്ന, സഞ്ജു തുടങ്ങിയ പത്തംഗസംഘം. പുലർച്ചെ മൂന്നിനാണ് നാടകം സമാപിച്ചത്.
ന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളും കുത്തിയിരിപ്പു സമരങ്ങളും തെരുവിൽ രൂക്ഷമാകുമ്പോഴും വേദികളിൽ തടസമില്ലാതെ നടനം തുടർന്നു. കലാകാരൻമാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടു സദസ് സജീവമായപ്പോൾ കലോത്സവാന്തരീക്ഷം പൂർണമായും കലയിലലിഞ്ഞു.

പ്രധാനവേദിയായ നിളയിലും സമീപത്തെ മറ്റു വേദികളിലും വലിയതോതിൽ ആസ്വാദകരെത്തിയിരുന്നു. നഗരത്തിൽ നിന്നും നാലുകിലോമീറ്റർ അകലെയുള്ള സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ നടന്ന ബാൻഡ് മേളം ആസ്വദിക്കാനും നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.