കാർഷിക ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡ്
കാർഷിക ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡ്
Thursday, February 23, 2017 4:33 PM IST
തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡ് കൊണ്ടുവരുമെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സുഗന്ധ വ്യഞ്ജനങ്ങൾക്കും നാളികേരത്തിനും മറ്റെല്ലാ കാർഷിക ഉത്പന്നങ്ങൾക്കും മേഡ് ഇൻ കേരള ഒരു വിശ്വസ്ത ബ്രാൻഡ് ആക്കും.

മൂല്യ വർധിത നാളികേര ഉത്പന്നങ്ങൾക്ക് സഹകരണ മേഖലയിൽ പ്രത്യേക പദ്ധതികൾ ഏർപ്പെടുത്തും. അമുൽ മാതൃകയിൽ റബർ മേഖലയ്ക്കു വേണ്ടി സഹകരണ സംവിധാനം സ്ഥാപിക്കും. കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനയ്ക്കുമായി അന്തർദേശീയ നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. ഈ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആധുനിക യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി പ്രത്യേക ഫണ്ട് സ്വരൂപിക്കും. ഇത്തരം യൂണിറ്റുകളുടെ ക്ലസ്റ്ററുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രോ പാർക്കുകൾ സ്ഥാപിക്കും. ഒരു ബ്രാൻഡ് നെയിമിൽ തന്നെ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനായി കേരള അഗ്രിബിസിനസ് കമ്പനി രൂപീകരിക്കും.

വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി കാർഷിക കർമസേന സംഘടിപ്പിക്കും.
വിളകളിലും കൃഷി സമ്പ്രദായങ്ങളിലും കാലാവസ്ഥാവ്യതിയാനം വരുത്തുന്ന ആഘാതം സംബന്ധിച്ചു പഠനം നടത്തുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി പ്രത്യേക ഗവേഷണ പദ്ധതി ആരംഭിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ധാന്യങ്ങളുടെയും പയറു വർഗങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കും.

അട്ടപ്പാടി ട്രൈബൽ‌ സോൺ ഉൾപ്പെട്ട അഗളി ബ്ലോക്കിനെ ഈ പദ്ധതിയുടെ ഭാഗമായി ഒരു പ്രത്യേക കാർഷിക മേഖല ആയി പ്രഖ്യാപിക്കും. ജീരകശാല, ഗന്ധകശാല, രക്തശാലി, ഞവര മുതലായ പ്രത്യേക നെല്ലിനങ്ങളുടെ കൃഷിയും സംസ്കരണവും പ്രോത്സാഹിപ്പിക്കും. അഞ്ചു വർഷ കാലയളവിനുള്ളിൽ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തമാക്കും. മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകൾ ചേർന്നു രൂപീകൃതമായ ഇടുക്കിയിലെ അഞ്ചുനാട് പ്രദേശത്തെ ജൈവപച്ചക്കറി, പഴവർഗങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക കാർഷിക മേഖല ആയി പ്രഖ്യാപിക്കും. കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ജില്ലാതലത്തിൽ പെസ്റ്റിസൈഡ് റെസിഡ്യു ടെസ്റ്റിംഗ് ലബോറട്ടറികൾ സ്ഥാപിക്കും.


പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ് വഴി പേ വിഷ പ്രതിരോധത്തിനും രോഗ നിർണയത്തിനുമുള്ള കിറ്റുകൾ ഉത്പാദിപ്പിക്കും. തെരഞ്ഞെടുത്ത 14 ഗ്രാമപഞ്ചായത്തുകളിൽ വാണിജ്യാടിസ്ഥാനത്തിൽ കാലിത്തീറ്റ നിർമാണം നടപ്പിലാക്കും.

കന്നുകാലികളെയും കന്നുകാലി ഉടമസ്ഥരെയും ഉൾക്കൊള്ളിച്ചു കൊണ്ട് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആവിഷ്കരിക്കും. സാധ്യതയുള്ള പഞ്ചായത്തുകളിൽ ക്ഷീരവികസന സർവീസ് യൂണിയനുകൾ സ്ഥാപിക്കും.

പാലിന്‍റെയും കാലിത്തീറ്റയുടെയും വില നിശ്ചയിക്കുന്നതിനായി പ്രാഥമിക ക്ഷീര സഹകരണ സംഘം, കെസിഎംഎംഎഫ് , കേരള ഫീഡ്സ്, ക്ഷീരവികസന വകുപ്പ് എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കും. തീരമേഖലയിൽ നിന്നു 50 മീറ്ററിനകത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തു നിന്നു 200 മീറ്ററിനപ്പുറമുള്ള സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കും. കടലിൽ വച്ച് വള്ളങ്ങൾക്കും ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനു വേണ്ടി ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ഗവർണർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.