തൃശൂരിൽ റിക്കാർഡ് ചൂട്: 39.2 ഡിഗ്രി സെൽഷസ്
Saturday, February 25, 2017 3:09 PM IST
തൃശൂർ: ജില്ലയിൽ നാലു പതിറ്റാണ്ടിനിടയിൽ ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി.

കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള കാലാവസ്ഥാവിഭാഗത്തിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില 39.2 ഡ്രിഗ്രി സെൽഷസാണ്. കാർഷിക സർവകലാശാല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ 1980 മുതലുള്ള കണക്കുകളിൽ ഫെബ്രുവരി മാസത്തിൽ ഇത്രയേറെ ചൂട് രേഖപ്പെടുത്തിയിട്ടില്ല. 1989 ൽ രേഖപ്പെടുത്തിയ 38.2 ആണ് നിലവിൽ ഫെബ്രുവരിയിലെ റിക്കാർഡ് താപനില.

സാധാരണ നിലയിൽ താപനിലയുടെ വ്യത്യാസം ദിവസങ്ങളുടെ ഇടവേളകളിലാണ് ഉണ്ടാകാറുള്ളത്. എന്നാൽ വ്യാഴാഴ്ച 38.2 ഡിഗ്രി രേഖപ്പെടുത്തിയ താപനില ഇന്നലെ 39.2 ഡിഗ്രിയായി കുത്തനെ ഉയരുകയായിരുന്നു. ഉഷ്ണക്കാറ്റുകൂടിയാവുന്പോൾ അനുഭവപ്പെടുന്ന ചൂട് നാലുമുതൽ അഞ്ചു ഡിഗ്രി വരെ ഉയർന്ന് 44 ഡിഗ്രി വരെയാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.


താപനിലയിലുണ്ടായ വ്യതിയാനം ഇന്നലെ പ്രകടമായിരുന്നു. ഉച്ചയ്ക്കു നിരത്തിലിറങ്ങിയ ഇരുചക്രവാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും ശരീരത്തിൽ തീക്കാറ്റ് ഏൽക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. നിർമാണ മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളും കൊടുംചൂടിൽ വലഞ്ഞു. വെയിൽചായുന്നതുവരെ കൊടുംചൂട് അനുഭവപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.