ഒരാൾ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്നു സന്ദേശം
ഒരാൾ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്നു സന്ദേശം
Sunday, February 26, 2017 12:46 PM IST
തൃക്കരിപ്പൂർ(കാസർഗോഡ്): ദുരൂഹ സാഹചര്യത്തിൽ പടന്നയിൽനിന്നു കാണാതായ 11 പേരിൽ ഒരാൾ അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. പടന്ന പിഎച്ച്സിക്കു സമീപത്തെ ടി.കെ. ഹാഫിസുദ്ദീൻ(23) കൊല്ലപ്പെട്ടതായാണു സന്ദേശമെത്തിയത്.

ഹാഫീസുദ്ദീനോടൊപ്പം കാണാതായ അഷ്ഫാക്ക് മജീദ് ടെലഗ്രാം ആപ്പ് വഴിയാണ് ഹാഫിസുദ്ദീന്‍റെ ബന്ധുവും പൊതുപ്രവർത്തകനുമായ ബി.സി. റഹ്‌മാന് സന്ദേശം അയച്ചത്. ശനിയാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണു സന്ദേശം. മൃതദേഹം അവിടെത്തന്നെ കബറടക്കിയതായും ഹാഫീസിനെ തങ്ങൾ രക്തസാക്ഷിയായാണ് കാണുന്നതെന്നും സന്ദേശത്തിലുണ്ട്.

ഇന്നലെ രാവിലെ എട്ടരയ്ക്കാണു സന്ദേശം ലഭിച്ചത്. ആളില്ലാവിമാനത്തിന്‍റെ (ഡ്രോണ്‍) ആക്രമണത്തിൽ ഹാഫിസുദ്ദീൻ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ സന്ദേശം. മറ്റാർക്കെങ്കിലും അപകടം പറ്റിയിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് ഞങ്ങളുടെ ‘ഊഴം’കാത്തിരിക്കുകയാണെന്നായിരുന്നു ദുഃഖത്തോടെയുള്ള മറുപടി. പിന്നീട് ഖുർആനിലെ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്. തുടർന്ന് ഹാഫിസുദ്ദീന്‍റെ മാതാവിനും മലയാളത്തിൽ സന്ദേശം അയച്ചിരുന്നു.

പടന്നയിൽനിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ 11 പേരുൾപ്പെടെ കേരളത്തിൽനിന്നു കാണാതായ 17പേരും അഫ്ഗാനിസ്ഥാനിലെ തോറാബോറ മലനിരകൾക്കിടയിലുള്ള നൻഗരാറിലായിരുന്നുവെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇവിടെ യുഎസിന്‍റെയും അഫ്ഗാൻ സൈനികരുടെയും സംയുക്ത ആക്രമണം നടന്നു. ആക്രമണത്തിൽ ആറ് ഐഎസ് നേതാക്കളും 41 തീവ്രവാദികളും കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

വീടുവിട്ടിറങ്ങിയ സംഘത്തിൽ വളരെ കുറച്ചുമാത്രം വീട്ടുകാരുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു ഹാഫിസുദ്ദീൻ. സംഘത്തിലെ മറ്റുപലരും വീട്ടുകാരുമായി ടെലഗ്രാം വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ടപ്പോഴും ഹാഫിസുദ്ദീനേക്കുറിച്ച് മറ്റുള്ളവരിൽനിന്നുള്ള വിവരങ്ങൾ മാത്രമായിരുന്നു വീട്ടുകാരുടെ ആശ്വാസം. ഹാഫിസുദ്ദീനെക്കുറിച്ച് അറിയാൻ കഴിഞ്ഞ നവംബർ 21 ന് അഷ്ഫാഖിന് ബി.സി.റഹ്‌മാൻ അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചിരുന്നു. ഹാഫിസുദ്ദീൻ ഒപ്പമുണ്ടെന്നായിരുന്നു വിവരം ലഭിച്ചത്. പിന്നീട് പലതവണ സന്ദേശം അയച്ചിരുന്നുവെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. കാണാതായവരിൽ വിവാഹിതരായ മറ്റു മൂന്നുപേർ ഭാര്യമാരെയും കുട്ടികളെയും കൂടെകൂട്ടിയിരുന്നുവെങ്കിലും ഹാഫിസുദ്ദീൻ ഭാര്യയെ നാട്ടിലാക്കിയാണു പോയത്.


കോഴിക്കോട്ട് ഒരു ക്ലാസിൽ പങ്കെടുക്കാനെന്നു പറഞ്ഞു ദീർഘകാലം വീട്ടിൽനിന്നു വിട്ടുനിന്നതിന്‍റെ തുടർച്ചയായാണ് ഇയാളെ കാണാതായത്. കഴിഞ്ഞ വർഷം മേയ് 28 മുതൽ കോഴിക്കോടും മറ്റുമായി ചെലവഴിച്ച ഇയാൾ പാസ്പോർട്ട് പുതുക്കാനാണെന്നു പറഞ്ഞാണു വീടുവിട്ടത്. നേരത്തേതന്നെ ഒരു സാംസ്കാരിക സംഘടനയുടെ പ്രവർത്തകനായിരുന്ന ഇയാൾ മതകാര്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നു. ശ്രീലങ്കയിലേക്കു പോകുന്നുവെന്നുള്ള സന്ദേശം അയച്ചുകൊണ്ടാണു കാണാതായവരെല്ലാം വീടുവിട്ടിറങ്ങിയത്.
കാണാതായവർ ആദ്യഘട്ടം മുതൽ ടെലഗ്രാം വഴിയായിരുന്നു സന്ദേശം അയച്ചിരുന്നത്. എല്ലാവരും ഒന്നിച്ചാണെന്നും സുഖമായിരിക്കുന്നുവെന്നും പലർക്കായി ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരുന്നുവെങ്കിലും എവിടെയാണുള്ളതെന്ന വിവരം ഇപ്പോഴും ദുരൂഹമാണ്. ഇടക്കാലത്ത് ലാൻഡ് ഫോണിൽനിന്നു വന്ന വിളികൾ കേന്ദ്രീകരിച്ച് എൻഐഎ നടത്തിയ അന്വേഷണത്തിൽ അഫ്ഗാനിസ്ഥാനിലെ പ്രാദേശിക ഭാഷയിലുള്ള മറുപടിയാണു ലഭിച്ചത്.

ഹാഫിസുദ്ദീന്‍റെ മരണവിവരമറിഞ്ഞ് ദുബായിൽ വ്യവസായിയായ പിതാവ് എ. അബ്ദുൾ ഹക്കീം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഓട്ടോമൊബൈൽ വർക്ക്ഷോപ്പും ഹോട്ടലും നടത്തിവരുന്ന പിതാവിനൊപ്പം ഏറെക്കാലം ഹാഫിസുദ്ദീനും ദുബായിലായിരുന്നു . ടി.കെ. ഖദീജയാണ് അമ്മ. സഹോദരങ്ങൾ: ഹസീബ, നഫീസത്ത്, ഹിബ.

പടന്നയിൽനിന്നു കാണാതായ 11 അംഗ സംഘത്തിന്‍റെ തലവനായിരുന്നു ഹഫീസ്. ഇവർക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇവർ അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും പോയെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം. അതേസമയം ഹാഫീസുദ്ദീൻ കൊല്ലപ്പെട്ട വിവരം എൻഐഎ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാണാതായവർക്കെതിരേ ഐഎസ് ബന്ധം ആരോപിച്ച് യുഎപിഎയും ചുമത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.