കൊടനാട് എസ്റ്റേറ്റിലെ കൊലപാതകം:അമ്മയും മകളും നേരത്തെ കൊല്ലപ്പെട്ടെന്നു സംശയം
കൊടനാട് എസ്റ്റേറ്റിലെ കൊലപാതകം:അമ്മയും മകളും നേരത്തെ കൊല്ലപ്പെട്ടെന്നു സംശയം
Saturday, April 29, 2017 12:59 PM IST
പാലക്കാട്: തമഴിനാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഉൗട്ടിയിലെ കൊടനാട് എസ്റ്റേറ്റിൽ കവർച്ച നടത്തിയ കേസിലെ രണ്ടാംപ്രതിക്കും കുടുംബത്തിനുമുണ്ടായ കാറപകടം ആസൂത്രിതമെന്ന സംശയം ശക്തം. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. അപകടത്തിനു മുൻപേ അമ്മയും മകളും കൊല്ലപ്പെട്ടിരുന്നുവെന്നാണു പ്രാഥമിക നിഗമനം.

ഇന്നലെ പുലർച്ചെ ആറോടെയാണു സയനും കുടുംബവും സഞ്ചരിച്ച സാൻട്രോ ടിഎൻ എജെ 5487 കാർ കണ്ണാടിയിൽ അപകത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ട എപി 26 ടിസി 4792 മിനി ലോറിക്കു പിന്നിലേക്കാണ് കാർ ഇടിച്ചു കയറിയത്. പരിക്കേറ്റവരെ പുറത്തെത്തിച്ചപ്പോഴേക്കും സയന്‍റെ ഭാര്യ വിനുപ്രിയയും അഞ്ചുവയസുകാരി മകൾ നീതുവും മരിച്ചിരുന്നു.

അപകടം നടന്ന പശ്ചാത്തലം ഏറെ ദുരുഹതയുണർത്തുന്നുണ്ട്. കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതിയും സയന്‍റെ സുഹൃത്തുമായ കനകരാജൻ ഇന്നലെ രാത്രി വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കാവൽക്കാരനെ കൊലപ്പെടുത്തിയ ദിവസം പ്രതികൾ എസ്റ്റേറ്റിൽ പോകാൻ ഉപയോഗിച്ചതാണെന്നു പോലീസ് പറയുന്നു. അപകടത്തിനുശേഷം പോലീസ് നടത്തിയ പരിശോധനയിൽ മരിച്ച യുവതിയുടെയും പെണ്‍കുട്ടിയുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവു കണ്ടെത്തി. ഇത് അപകടത്തിൽ സംഭവിച്ചതല്ലെന്നാണ് നിഗമനം. അപകടത്തിനു മുമ്പേ ഇവർ കൊല്ലപ്പെട്ടിരുന്നു എന്നാണ് സംശയിക്കുന്നത്.


കാറിൽ നടത്തിയ പരിശോധനയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണു രക്തക്കറ ഉണ്ടായത്. ഇതും സംശയം ബലപ്പെടുത്തുന്നു. കേസിൽ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതാകാം എന്ന നിഗമനത്തിലാണു പോലീസ്.

മരിച്ച രണ്ടുപേരുടെയും പോസ്റ്റ്മോർട്ടം ഇന്നു തൃശൂർ മെഡിക്കൽ കോളജിൽ നടക്കും. ഇതിനിടെ ഒന്നാംപ്രതി കനകരാജിന്‍റെ മരണം ഏറ്റുമുട്ടലാണെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഉൗർജിതമാക്കി.

തിങ്കളാഴ്ച പുലർച്ചെയാണു നീലഗിരി കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. കനകരാജനും സയനും കേസിൽ പങ്കുണ്ടെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ടു പോലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു വിലപിടിപ്പുള്ള വസ്തുവകകൾ കണ്ടെടുത്തു. പിടിയിലായവരെല്ലാം ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നും പോലീസ് പറയുന്നു. കുഴൽപ്പണം കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന്‍റെ പിടിയിലുള്ളവരാണ് ഇവരിൽ ചിലർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.