പനി: ഇന്നലെ എട്ട് മരണം
പനി: ഇന്നലെ എട്ട് മരണം
Saturday, June 24, 2017 1:07 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നലെ പനിപിടിപെട്ടു ചികിത്സയിലിരിക്കെ എട്ടു പേ ർ മരിച്ചു. എച്ച് 1എൻ 1 ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരുമാണു മരിച്ചത്. പനി പിടിപെട്ട് രണ്ടുപേരും മരിച്ചു.

തിരുവനന്തപുരം നാവായിക്കുളം ഞെക്കാട് ചേന്നങ്കോട് സ്വദേശി സുനിൽലാൽ (40), മലപ്പുറം വഴിക്കടവ് സ്വദേശി സൗദ (46) എന്നിവർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. കോഴിക്കോട് തിരുവന്പാടി ബാലസുബ്രഹ്മണ്യം (62), കാക്കൂർ രാവുണ്ണികുട്ടി നായർ (70), കോട്ടയം എലിക്കുളം ഗീത അജി (38) എന്നിവർ മരിച്ചതും ഡെങ്കിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പു സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം കാഞ്ഞിരപ്പള്ളി വെ ട്ടിയാങ്കൽ ജോസഫ് വർഗീസ് (58) പനി ബാധിച്ചു മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശി വിജയകുമാറാണു (47) എച്ച് 1 എൻ 1 പിടിപെട്ടുമരിച്ചതെന്നും അധികൃതർപറ ഞ്ഞു. തൃശൂർ ഒല്ലൂ ക്കര കാർത്യായനി (65) പകർച്ചപ്പനി ബാധിച്ചു മരിച്ചു.

ഇന്നലെ 24,188 പേർ വിവിധ സർക്കാർ ആശുപത്രികളിൽ പനിപിടിപെട്ടു ചികിത്സ തേടി. 157 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 70 പേർ തിരുവനന്തപുരം ജില്ലയിലാണ്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നായി അഞ്ചുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.