തടവുകാരന്‍റെ വെളിപ്പെടുത്തലും സുനിയുടെ കത്തും നിർണായകം
തടവുകാരന്‍റെ വെളിപ്പെടുത്തലും സുനിയുടെ കത്തും നിർണായകം
Saturday, June 24, 2017 1:09 PM IST
കൊച്ചി: യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ് കൂടുതൽ സങ്കീർണമാകുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായവരെ കൂടാതെ സിനിമാ മേഖലയിലെ ചില പ്രമുഖർക്കു കൂടി പങ്കുണ്ടെന്ന രീതിയിൽ മുഖ്യപ്രതി പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ നടത്തിയ വെളിപ്പെടുത്തൽ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെ നടൻ ദിലീപിനു ജയിലിൽനിന്നു പൾസർ സുനി അയച്ചതെന്നു കരുതുന്ന കത്തും കേസുമായി ബന്ധപ്പെട്ടു സുനിയുടെ സഹതടവുകാരനായ വിഷ്ണു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി നടൻ ദിലീപ് ഡിജിപിക്കു നൽകിയ പരാതിയും പുറത്തുവന്നു. പണവും സഹായവും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണു സുനിയുടേതെന്നു കരുതുന്ന കത്ത്. ഇതോടെ ദിലീപും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയും പരസ്യപ്രതികരണവുമായി രംഗത്തെത്തി.

ലോക്നാഥ് ബെഹ്റ ഡിജിപിയായിരിക്കെ കഴിഞ്ഞ ഏപ്രിൽ 20നാണു ദിലീപ് പരാതി നൽകിയത്. നാദിർഷയെ ഫോണിൽവിളിച്ചു സുനിയുടെ സഹതടവുകാരനായ വിഷ്ണു ആണെന്നു പരിചയപ്പെടുത്തിയ ഒരാൾ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണു ദിലീപിന്‍റെ പരാതിയിൽ പറയുന്നത്. ദിലീപും നാദിർഷയും ഉൾപ്പെടെയുള്ളവർ അമേരിക്കൻ പര്യടനത്തിനു പോകുന്നതിനു മുൻപായിരുന്നു സംഭവം.

ഒന്നരക്കോടി രൂപ നൽകാത്ത പക്ഷം യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദിലീപിന്‍റെ പേര് വെളിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ദിലീപിന്‍റെ പേരു പറയാൻ തനിക്കുമേൽ സമ്മർദമുണ്ടെന്നും ഇതിനായി രണ്ടരക്കോടി രൂപ വരെ ചിലർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞതായി നാദിർഷ വ്യക്തമാക്കി.

ദിലീപിനെ കേസിലേക്കു വലിച്ചിഴക്കാൻ ചില സിനിമാതാരങ്ങൾ ശ്രമിക്കുന്നുണ്ടെന്നും നടിമാർ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും നാദിർഷ പറഞ്ഞു. ഇതിന്‍റെ ശബ്ദരേഖയും ഡ്രൈവറായ അപ്പുണ്ണിയുടെ മൊബൈലിലേക്കു വിഷ്ണു അയച്ച സന്ദേശങ്ങളും ദിലീപ് പരാതിക്കൊപ്പം പോലീസിനു കൈമാറിയിട്ടുണ്ട്.

പുതിയ വെളിപ്പെടുത്തൽ നടത്തിയ ജിൻസണും ഭീഷണിപ്പെടുത്തിയെന്നു പറയുന്ന വിഷ്ണുവും സഹതടവുകാരായി പൾസർ സുനിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്നുവെന്നകാര്യം വ്യക്തമായതോടെ നടിയെ തട്ടിക്കൊണ്ടുപോയ കേസ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

എന്നാൽ വിഷ്ണു തന്നെയാണോ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നു നാദിർഷ പറയുന്നു. തന്നെ തകർക്കാൻ ശ്രമിക്കുന്ന ചിലരാണു ഭീഷണിക്കു പിന്നിലെന്നായിരുന്നു ദിലീപിന്‍റെ പ്രതികരണം.

നടിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടിയെടുക്കാൻ പൾസർ സുനി ആസൂത്രണം ചെയ്ത സംഭവമെന്ന നിലയിലാണു കേസന്വേഷണം ഇതുവരെ മുന്നോട്ടുപോയിരുന്നത്. ജിൻസന്‍റെ വെളിപ്പെടുത്തലിനെത്തുടർന്നു കേസിൽ തുടരന്വേഷണത്തിന്‍റെ സാധ്യത തേടി കേസിന്‍റെ അന്വേഷണച്ചുമതലയുള്ള എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. ജിൻസന്‍റെ മൊഴിയുമെടുത്തതായി അറിയുന്നു.

തുടരന്വേഷണത്തിൽ ജിൻസന്‍റെ മൊഴി നിർണായകമാകും. സുനി തന്നോടു വെളിപ്പെടുത്തിയെന്നു പറയുന്ന കാര്യങ്ങൾ ജിൻസണ്‍ കോടതിയിൽ ആവർത്തിക്കുകയും തുടരന്വേഷണത്തിനു കോടതി അനുമതി നൽകുകയും ചെയ്താൽ ഗൂഢാലോചന സംബന്ധിച്ചു ചലച്ചിത്രമേഖലയിലെ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്ന സൂചനയാണു പുറത്തുവരുന്നത്.

ജിൻസന്‍റേതായി പുറത്തുവന്നിരിക്കുന്ന മൊഴിയും കത്തും അന്വേഷണസംഘം പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. സമ്മർദതന്ത്രങ്ങളുടെയോ ബ്ലാക്ക് മെയിലിംഗിന്‍റെയോ ഭാഗമായിട്ടാണോ ജിൻസന്‍റെ നീക്കമെന്നു പോലീസ് പരിശോധിച്ചു വരികയാണ്. കോടതിയിൽ മൊഴി രേഖപ്പെടുത്തിയശേഷം മാത്രമേ തുടരന്വേഷണം തീരുമാനിക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.