ബെഹ്റ നാളെ ചുമതലയേൽക്കും
ബെഹ്റ നാളെ  ചുമതലയേൽക്കും
Wednesday, June 28, 2017 12:53 PM IST
തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടി.പി. സെൻകുമാർ വിരമിക്കുന്ന നാളെ ബെഹ്റ ചുമതലയേറ്റെടുക്കും. ഇപ്പോൾ വിജിലൻസ് ഡയറക്ടറായ ലോക്നാഥ് ബെഹ്റ ആ ചുമതലയും തുടർന്നു വഹിക്കും.

സംസ്ഥാന പോലീസ് മേധാവിയായി ബെഹ്റയെ നിയമിക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്ക്രീനിംഗ് കമ്മിറ്റിയുടെ ശിപാർശ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. സർവീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണു ബെഹ്റയെ പോലീസ് മേധാവിയാക്കാൻ സമിതി ശിപാർശ ചെയ്തത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016 മേയ് 31നു ടി.പി. സെൻകുമാറിനെ പുറത്താക്കി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്തു സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.


ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മേയ് ആറിനു സെൻകുമാർ പോലീസ് മേധാവിയായി ചുമതലയേറ്റതോടെ ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ആ ചുമതലയും ബെഹ്റ വഹിച്ചുവരികയായിരുന്നു.

ഒഡീഷ സ്വദേശിയായ ബെഹ്റ 55 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണു സംസ്ഥാന പോലീസ് മേധാവിയുടെ കസേരയിൽ മടങ്ങിയെത്തുന്നത്. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായി 1985ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹത്തിന് ആലപ്പുഴ എഎസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ, കൊച്ചി പോലീസ് കമ്മീഷണർ തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് 10 വർഷം സിബിഐയിൽ എസ്പി, ഡിഐജി തസ്തികകളിലിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.