സമാധാന സമരത്തിനെത്തിയവർക്കു നേരേ ജലപീരങ്കി
സമാധാന സമരത്തിനെത്തിയവർക്കു നേരേ ജലപീരങ്കി
Monday, October 23, 2017 1:33 PM IST
തിരുവനന്തപുരം: സർക്കാരിന്‍റെ മദ്യനയത്തിനെതിരേ സമാധാനപരമായി സെക്രട്ടേറിയറ്റ് സമരത്തിനെത്തിയവർക്കു നേരേ പോലീസിന്‍റെ ജലപീരങ്കി പ്രയോഗം. ജലപീരങ്കി പ്രയോഗത്തിൽ പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ ദേഹമാസകലം ചെളിയും വെള്ളവും തെറിക്കുകയും അദ്ദേഹം റോഡിൽ വീഴുകയും ചെയ്തു.

അദ്ദേഹത്തെ പിന്നീടു പ്രവർത്തകർ ആംബുലൻസിൽ ഗാന്ധി സ്മാരക നിധിയിലേക്കു കൊണ്ടുപോയി. സമരത്തിനെത്തിയവർ സംഭവത്തെത്തുടർന്ന് സിഎസ്ഐ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ.ഉമ്മന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് ഇവർ പിരിഞ്ഞുപോയി.

മന്ത്രി തോമസ് ചാണ്ടി രാജിയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടുന്നതിനാണു പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാൽ, ലക്ഷ്യം തെറ്റി ജലപീരങ്കിയിൽ നിന്നു വെള്ളം ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും മറ്റു സമരക്കാരുടെയും മേൽ പതിക്കുകയായിരുന്നു.


ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് എന്നിവരുടെമേലും വെള്ളവും ചെളിയും തെറിച്ചു.

ഇതേത്തുടർന്ന് ഇവരോടുപോലീസ് മാപ്പു പറയണമെന്നും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വീണ്ടും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. പോലീസുമായുള്ള ഉന്തും തള്ളും പലപ്പോഴും സംഘർഷത്തിലെത്തുമെന്നു കരുതിയെങ്കിലും ഒഴിവായി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ലീനയുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.