ശുഹൈബ്‌ വധം: മൂന്നുപേർ കൂടി അറസ്റ്റിൽ
ശുഹൈബ്‌ വധം:   മൂന്നുപേർ കൂടി  അറസ്റ്റിൽ
Sunday, February 25, 2018 1:28 AM IST
മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ പ്രവർത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയിൽ അൻവർ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടിൽ വീട്ടിൽ കെ. അഖിൽ (24), തൈയുള്ള പുതിയപുരയിൽ ടി.കെ. അഷ്കർ (25) എന്നിവരെയാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ കർണാടകയിലെ വീരാജ്പേട്ടയിൽനിന്നു മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി. ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

ഇവരുടെ അറസ്റ്റ് ഇന്നലെ രാത്രി പത്തോടെ രേഖപ്പെടുത്തി. ഇതോടെ ശുഹൈബ് വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അറസ്റ്റിലായ അൻവർ എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്‍റെ സഹോദരനാണ്.

വീരാജ്പേട്ടയിൽനിന്നു കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ അഷ്കർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അൻവർ സാദത്തിനെയും അഖിലിനെയും ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്‌ചെയ്തത്. കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരുടെ പങ്ക് പോലീസ് അന്വേഷിച്ചുവരികയാണ്. അക്രമിസംഘം സഞ്ചരിച്ച വാഗൺ ആർ ഓടിച്ചിരുന്നത് അഷ്കറാണെന്നും അക്രമികളെ ഏർപ്പാടാക്കിയതിലും കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതിലും അൻവർ സാദത്തിനും അഖിലിനും പങ്കുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.


മറ്റൊരു സ്ഥലത്തേക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണു വീരാജ്പേട്ടയിലെ ലോഡ്ജിനു സമീപം സംഘം പിടിയിലായതെന്നു പോലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ഒളിവിൽപ്പോയ പ്രതികൾ ബംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിച്ചുവരികയായിരുന്നു. പിടിയിലായവരെ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ജില്ലാ പോലീസ് മേധാവി ശിവ വിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. അറസ്റ്റിലായ മൂന്നു പേരെയും വൈദ്യപരിശോധനയ്ക്കുശേഷം ഇന്ന് മട്ടന്നൂർ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ തില്ലങ്കേരിയിലെ ആകാശ്, റിജിൻ രാജ് എന്നിവരെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ 12 ന് രാത്രി 11 ഓടെ എടയന്നൂർ തെരൂരിലെ തട്ടുകടയിൽനിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.