നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപ
നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപ
Tuesday, April 24, 2018 2:12 AM IST
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇതു പ്രകാരം നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശന്പളം 20,000 രൂപയാണ്.

നിലവിൽ 8975 രൂപയാണ് അടിസ്ഥാന ശന്പളം. അടിസ്ഥാന ശന്പളത്തിൽ ഇരട്ടിയിലധികം രൂപയുടെ വർധനയാണു ലഭിക്കുക. 2013ലെ വിജ്ഞാപനത്തെ അപേക്ഷിച്ച് നഴ്സുമാർക്ക് 58 മുതൽ 102 വരെ ശതമാനം വേതനവർധന ലഭിക്കും. നഴ്സുമാർക്കു പരമാവധി 50 ശതമാനം വരെ അധിക അലവൻസും ലഭിക്കും. ബെഡുകളുടെ അടിസ്ഥാനത്തിൽ 2000 രൂപ മുതൽ 10,000 രൂപ വരെയാണ് അധിക അലവൻസ് ലഭിക്കുക. വേതന വർധനവിന് 2017 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യം ഉണ്ടാകും.

പുതിയ വിജ്ഞാപന പ്രകാരം നഴ്സുമാരുടെ മിനിമം വേതനം ഇങ്ങനെയാണ്: 100 കിടക്കകൾ വരെ 20,000 രൂപ, 101 മുതൽ 300 വരെ കിടക്കകൾ 22,000 രൂപ, 301 മുതൽ 500 കിടക്കകൾ വരെ 24,000 രൂപ, 501 കിടക്കകൾ മുതൽ 700 വരെ 26,000, 701 മുതൽ 800 വരെ 28,000, 800നു മുകളിൽ കിടക്കകൾ 30,000 രൂപ.

ആശുപത്രികളിലെ മറ്റു ജീവനക്കാർക്ക് 16,000 രൂപ മുതൽ 22,090 രൂപ വരെ അടിസ്ഥാന ശന്പളവും പരമാവധി 12.5 ശതമാനം വരെ അലവൻസും ലഭിക്കും. ഇതര പാരാമെഡിക്കൽ ജീവനക്കാർക്കു 16,400 രൂപ മുതൽ അടിസ്ഥാന ശന്പളവും പരമാവധി 15 ശതമാനം വരെ അധിക അലവൻസും ലഭിക്കും. വേതനത്തിനു പുറമേ സർവീസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെന്‍റ് എന്നിവയും ലഭിക്കും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശന്പളം ലഭ്യമാകും.

7,775 രൂപ അടിസ്ഥാന ശന്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പൊതു വിഭാഗത്തിലെ ജീവനക്കാർക്ക് 16,000 രൂപ അടിസ്ഥാന വേതനവും പരമാവധി 2,000 രൂപ വരെ അധിക അലവൻസും ലഭിക്കും. 7,825 രൂപ അടിസ്ഥാന ശന്പളം ലഭിക്കുന്ന പാരാമെഡിക്കൽ സ്റ്റാഫിന് കുറഞ്ഞത് 16,400 രൂപ അടിസ്ഥാന വേതനത്തിനും പരമാവധി 2,460 രൂപ വരെയുള്ള അധിക അലവൻസിനും അർഹതയുണ്ട്. ഇതിനു പുറമേ 2017 ഒക്ടോബർ ഒന്നു മുതലുള്ള ക്ഷാമബത്തയ്ക്കും സർവീസ് വെയിറ്റേജ്, വാർഷിക ഇൻക്രിമെന്‍റ് എന്നിവയ്ക്കും ജീവനക്കാർക്ക് അർഹതയുണ്ട്. 2013ലെ മിനിമം വേതന വിജ്ഞാപന പ്രകാരം നഴ്സുമാർക്കു ലഭിച്ചിരുന്ന വേതനത്തിൽ വൻ വർധന നൽകിയാണ് സർക്കാർ മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്.


അതേസമയം, സമരവുമായി മുന്നോട്ടു പോകുന്നതിനാണ് സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ തീരുമാനം. അന്തിമവിജ്ഞാപനം ഇറക്കിയെങ്കിലും ഇതിന്‍റെ പകർപ്പോ മറ്റോ രാത്രി വൈകിയും സമരം ചെയ്യുന്നവർക്കു ലഭ്യമാക്കാത്തതാണു കാരണം. മുൻപ് പ്രഖ്യാപിച്ചതുപോലെ ഇന്ന് ചേർത്തലയിൽ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വാക്ക് ഫോർ ജസ്റ്റീസ് എന്ന മുദ്രാവാക്യവുമായി ലോംഗ് മാർച്ച് സംഘടിപ്പിക്കുമെന്നും യുഎൻഎ പ്രതിനിധികൾ അറിയിച്ചു. എട്ടു ദിവസം കൊണ്ടായിരിക്കും മാർച്ച് തിരുവനന്തപുരത്തെത്തുക. സർക്കാർ ഇറക്കിയ കരട് വിജ്ഞാപനത്തിൽ നിന്നു വ്യത്യസ്തമായി അലവൻസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ളതാണ് അന്തിമവിജ്ഞാപനമെന്നും യുഎൻഎ ആരോപിച്ചു.

സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിലേക്കായി സർക്കാർ പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാപനത്തിൽ വിവിധ തൊഴിലാളി യൂണിയനുകളും മാനേജ്മെന്‍റുകളും നൽകിയ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിച്ചശേഷം മിനിമം വേതന ഉപദേശക സമിതിയിൽ നിന്ന് ഇക്കാര്യത്തിൽ ലഭിച്ച നിർദേശവും കൂടി പരിഗണിച്ചശേഷമാണ് സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.

നഴ്സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും പുതുക്കിയ ശന്പളനിരക്കുകൾ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.