പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടൽ
പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടൽ
Tuesday, August 14, 2018 1:19 AM IST
വടക്കൻ ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടൽ. വ്യാപകമായ നാശനഷ്ടമുണ്ടെങ്കിലും ആളപാ യമില്ല. വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ കുറിച്യർമലയിൽ വീണ്ടും ഉരുൾപൊട്ടി. മുമ്പ് മൂന്ന് തവണ ഉരുൾപൊട്ടുകയും നിരവധി വീടുകൾ പൂർണമായി മണ്ണിനടിയിലാവുകയും ചെയ്ത പ്രദേശത്താണ് ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഉരുൾപൊട്ടിയത്.

ഞായറാഴ്ച രാത്രി 10.45നും 1.30നും ഇന്നലെ പുലർച്ചെ മൂന്നിനുമാണ് ഉരുൾപൊട്ടിയത്. പ്രദേശത്തുള്ള ആളുകളെ നേരത്തേ മാറ്റിപ്പാർപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി. വൻശബ്ദത്തോടെ കല്ലും മണ്ണും ഒഴുകിയെത്തുകയായിരുന്നുവെന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവർ പറഞ്ഞു. ഇതിനു സമീപത്തെ മേൽമുറി, സേട്ടക്കുന്ന് എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് ആളുകൾ ഒഴിഞ്ഞുപോയിരുന്നു.

മലപ്പുറം നിലമ്പൂരിൽ കനത്തമഴയിൽ ആഢ്യൻപാറയ്ക്കു സമീപം പന്തീരായിരം വനമേഖലയിലെ തേൻപാറയിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കാഞ്ഞിരപ്പുഴ കവിഞ്ഞൊഴുകി. നമ്പൂരിപ്പൊട്ടി പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്നു വീടുകളിലേക്കു പോയവർ തിരിച്ചെത്തി. കഴിഞ്ഞ ബുധനാഴ്ച രാത്രി ചെട്ടിയാംപാറയിലും ആഢ്യൻപാറ വനമേഖലയിലും ഉരുൾപൊട്ടലുണ്ടായിരുന്നു. ഇതിൽ ചെട്ടിയാംപാറയിലെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചിരുന്നു.


കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി മറിപ്പുഴയിൽ താത്കാലികമായി നിർമിച്ച മരപ്പാലം വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. മൂന്നു ദിവസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ കോൺക്രീറ്റ് പാലം തകർന്നതിനെത്തുടർന്ന് അഗ്നി-രക്ഷാസേനയുടെ നേതൃത്വത്തിൽ നിർമിച്ച ‌മരപ്പാലമായിരുന്നു ഇത്. ഇതോടെ മറിപ്പുഴയിൽ പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു.

കണ്ണൂരിലെ ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടി. ഉരുപ്പുംകുറ്റി ഏഴാംകടവിലാണ് ഇന്നലെ വൈകുന്നേരം ആറോടെ ഉരുള്‍പൊട്ടിയത്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഏഴാംകടവില്‍ നടപ്പാലം ഒലിച്ചുപോയി. മേഖലയിലെ കൃഷിയിടങ്ങളും നശിച്ചു.

ആനപ്പന്തി പുഴയും കുണ്ടൂർ പുഴയും കരകവിഞ്ഞു. കുന്നില്‍ സണ്ണിയുടെ കൃഷിയിടത്തിലും വനത്തിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പാലക്കാട് ജില്ലയിൽ മലന്പുഴയ്ക്കു സമീപം ആനക്കല്ലിൽ ഉരുൾപൊട്ടി. മലന്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് നാലു ഷട്ടറുകളും ഒന്നരയടി ഉയർത്തി. ഇതുമൂലം കല്പാത്തിപ്പുഴയുടെ കരകളിലുള്ള വീടുകളിൽ വീണ്ടും വെള്ളം കയറി. പരമാവധി ജലനിരപ്പ് എത്തിയതിനെത്തുടർന്ന് മീങ്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. വാളയാർ ഡാമിന്‍റെ ഷട്ടറുകൾ ഇന്നു തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.