ട്രെയിനുകളിൽ ഭക്ഷണത്തിന്‍റെ വിലവിവരം പ്രസിദ്ധപ്പെടുത്തും
ട്രെയിനുകളിൽ ഭക്ഷണത്തിന്‍റെ വിലവിവരം പ്രസിദ്ധപ്പെടുത്തും
Thursday, February 16, 2017 3:16 PM IST
ന്യൂഡൽഹി: ട്രെയിനുകളിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കാൻ എല്ലാ കോച്ചുകളിലും വിലവിവര പട്ടിക പ്രസിദ്ധപ്പെടുത്തുമെന്ന് റെയിൽവേമന്ത്രാലയം. ഇതു സംബന്ധിച്ച പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ ട്രെയിനുകളിലൂം വിളന്പുന്ന ഭക്ഷണത്തിന്‍റെ മെനുവും വിലയും ഐആർസിടിസി തീരുമാനിക്കും. ഭക്ഷണത്തിന്‍റെ വിലവിവര പട്ടിക ഓരോ കോച്ചിലും പതിക്കും. പട്ടികയിൽ കാണിച്ചിട്ടുള്ളതിൽ കൂടുതൽ തുക ഈടാക്കുന്ന പാൻട്രി കരാറുകാർക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നു.

കേരളത്തിൽ നിന്ന് ദീർഘദൂര സർവീസ് നടത്തുന്ന ട്രെയിനുകളിൽ പഴയ കോച്ചുകൾ ഉപയോഗിക്കുന്നതായുള്ള പരാതിയിൽ കഴന്പില്ല. 30 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഒരു കോച്ചും റെയിൽവേ ഉപയോഗിക്കുന്നില്ല. കൂടാതെ ഇപ്പോൾ ഉപയോഗിക്കുന്ന പഴയ മാതൃകയിലുള്ള കോച്ചുകളുടെ നിർമാണം 2019 ഓടെ പൂർണമായും അവസാനിപ്പിക്കും. ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച പഴയ മാതൃകയിലുള്ള കോച്ചുകൾക്കു പകരം രാജധാനി, ശതാബ്ദി ട്രെയിനുകളിൽ ഇപ്പോൾ ഉപയോഗിക്കുന്ന ജർമ്മൻ സാങ്കേതിക വിദ്യ പ്രകാരമുള്ള കോച്ചുകൾ എല്ലാ ട്രെയിനുകളിലും വ്യാപിപ്പിക്കും.

പ്രീമിയം ട്രെയിനുകളിലെ ഫ്ളെക്സിനിരക്ക് പുനഃപരിശോധിക്കാനും റെയിൽവെ തീരുമാനിച്ചിട്ടുണ്ട്. ഫ്ളെക്സി നിരക്ക് നടപ്പാക്കിയ പ്രീമിയം ട്രെയിനുകളിൽ സീറ്റ് കാലിയായി ഓടേണ്ടി വരുന്ന സാഹചര്യത്തിലാണ് ഈ രീതി പുനഃപരിശോധിക്കുന്നത്. തിരക്കേറുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്ക് വർധിക്കുന്നത് കാരണം അവസാനം ടിക്കറ്റ് എടുക്കുന്നവർക്ക് ട്രെയിൻ യാത്രാ നിരക്ക് വിമാന ടിക്കറ്റിനോളം വരെ ഉയർന്നിരുന്നു. ആവശ്യമെങ്കിൽ പഴയ രീതി പുനഃസ്ഥാപിക്കാമെന്ന് റെയിൽവേമന്ത്രി സുരേഷ് പ്രഭു സൂചിപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിക്ക് വീണ്ടും ടെണ്ടർ ക്ഷണിക്കാനും റെയിൽവേ ബോർഡ് തീരുമാനിച്ചു. നേരത്തേ ടെൻഡർ വിളിച്ചുവെങ്കിലും പിപിപി മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിക്ക് ഉചിതമായ പങ്കാളിയെ കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് വീണ്ടും ടെണ്ടർ ചെയ്യുന്നത്.


സംസ്ഥാന സർക്കാരിന്‍റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കേരള റെയിൽ കോർപറേഷന്‍റെ ആദ്യ യോഗത്തിൽ നാലു പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കാൻ തീരുമാനമായി. തിരുവനന്തപുരം- ചെങ്ങന്നൂർ സബർബൻ റെയിൽവെ, തലശേരി- മൈസൂർ പാത, നെടുന്പാശേരി വിമാനത്താവളം പാത, എറണാകുളം പഴയ സ്റ്റേഷൻ പുനരുദ്ധാരണം എന്നിവയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. തലശേരി- മൈസൂർ പാതയുടെ വിശദമായ സർവേ പൂർത്തിയാക്കുന്നതിന് 2017-18 ബജറ്റിൽ 45 ലക്ഷം രൂപയും ഗുരുവായൂർ- തിരുനാവായ പാതയുടെ മൂലധന നിക്ഷേപമായി 450 കോടി രൂപ വകയിരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.