ജയലളിതയുടെ ജന്മവാർഷികം ആഘോഷിക്കാൻ മത്സരം
ജയലളിതയുടെ ജന്മവാർഷികം ആഘോഷിക്കാൻ മത്സരം
Friday, February 24, 2017 2:19 PM IST
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള വടംവലി അവസാനിച്ചെങ്കിലും മുൻ മുഖ്യമന്ത്രി ജയലളിതയുടെ 69-ാം ജന്മവാർഷികം തമിഴ്നാട് സർക്കാർ, അണ്ണാ ഡിഎംകെ, ഒ.പനീർശെൽവം വിഭാഗം എന്നിവർ ഇന്നലെ മത്സരിച്ച് ആഘോഷിച്ചു.

വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചും സാമൂഹികക്ഷേമപ്രവർത്തനങ്ങളിലേർപ്പെട്ടുമായിരുന്നു ആഘോഷങ്ങൾ. ഒാമന്ദുരാർ സർക്കാർ എസ്റ്റേറ്റിൽ വൃക്ഷത്തൈ നട്ടുകൊണ്ട് വർധ ചുഴലിക്കാറ്റിൽ നാശംവിതച്ച പ്രദേശങ്ങളിൽ 69 ലക്ഷം തൈകൾ വച്ചുപിടിപ്പിക്കുന്ന സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി നിർവഹിച്ചു. 65.86 കോടി രൂപയാണ് ഇതിനായി സർക്കാർ മാറ്റിവച്ചിരിക്കുന്നത്. വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങൾ, കലാലയങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കും.

പാർട്ടി മുഖപത്രം ഡോ. നമതു എംജിആറിൽ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പാർട്ടിയെ സംരക്ഷിക്കാനും ജനക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാനും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ആഹ്വാനം ചെയ്തിട്ടുണ്ട്. പാർട്ടിയെ പരാജയപ്പെടുത്താൻ ചതിയന്മാരും ശത്രുക്കളും ശ്രമം നടത്തിവരികയാണ്.


എന്നാൽ, അമ്മയുടെ ആത്മാവ് നമ്മെ മുന്നോട്ടു നയിക്കും. സർക്കാർ രൂപത്കരിക്കാൻ കരുത്തു നല്കിയത് ഈ ശക്തിയാണെന്നും ശശികല ലേഖനത്തിൽ പറയുന്നു. ബംഗളൂരു ജയിലിൽ കഴിയുന്ന ശശികലയുടെ നിർദേശപ്രകാരം ഇന്നലെ സംസ്ഥാന വ്യാപകമായി അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിൽ അന്നദാനം, രക്തദാനക്യാന്പുകൾ, ദരിദ്രജനവിഭാഗങ്ങൾക്കും അനാഥർക്കും സാന്പത്തിക സഹായം, നോട്ടുബുക്കുവിതരണം എന്നിവ നടന്നു. പാർട്ടി ആസ്ഥാനത്തു നടന്ന ആഘോഷത്തിന് എഡിഎംകെ പ്രിസീഡിയം ചെയർമാൻ കെ.എ. സെങ്കോട്ടയ്യൻ നേതൃത്വം നല്കി. ജയലളിതയുടെ ഛായാചിത്രത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പുഷ്പാർച്ചന നടത്തി. പാർട്ടി ആസ്ഥാനത്തു രക്തദാന ക്യാന്പ് നടത്തി. അമ്മയുടെ ജന്മവാർഷിക ദിനത്തിൽ ജനിച്ച കുട്ടികൾക്ക് കഴിഞ്ഞവർഷത്തേതുപോലെ സ്വർണ മോതിരങ്ങളും അമ്മമാർക്കു സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡി. ജയകുമാർ പറഞ്ഞു. ഇതേത്തുടർന്ന് തൂത്തുക്കുടിയിലും ദിൻഡിഗല്ലിലും ഇന്നലെ സ്വർണമോതിരങ്ങൾ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.