അജ്മീർ ദർഗ സ്ഫോടനം: വിധി മാർച്ച് എട്ടിന്
Saturday, February 25, 2017 2:47 PM IST
ന്യൂഡൽഹി: അജ്മീർ ദർഗ സ്ഫോടനക്കേസിലെ വിധി അടുത്തമാസം എട്ടിനു പുറപ്പെടുവിക്കും. ജയ്പൂരിലെ പ്രത്യേക എൻഐഎ കോടതിയിൽവാദം പൂർത്തിയായി. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസായതിനാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

ഉന്നത സംഘപരിവാർ നേതാക്കളുമായി ബന്ധമുള്ള സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. 2011ലാണ് കേസ് എൻഐഎക്കു കൈമാറിയത്. അസീമാനന്ദയെ മുഖ്യ ആസൂത്രകനായി വിശേഷിപ്പിക്കുന്ന കുറ്റപത്രത്തിൽ ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖർ ലെവെ, മുകേഷ് വാണി, ഭരത് മോഹൻ രതേശ്വർ, ലോകോഷ് ശർമ, ഹർഷദ് സോളങ്കി എന്നിവരുടെ പേരുകളും ഉണ്ട്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകനും പ്രധാനപ്രതിയുമായ ആർഎസ്എസ് പ്രചാരകൻ സുനിൽജോഷി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റുമൂന്നു പ്രതികൾ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസ് പറയുന്നത്.


സൂഫീ നേതാവ് അജ്മീരിലെ ഖാജാ മുഈനുദ്ദീൻ ചിഷ്്തി അന്ത്യ വിശ്രമംകൊള്ളുന്ന ദർഗാ ഷരീഫിനു സമീപം 2007 ഒക്ടോബർ 11നുണ്ടായ സ്ഫോടനത്തിൽ മൂന്നു പേരാണ് മരിച്ചത്. സ്ഫോടനങ്ങൾക്കു പിന്നിൽ സിമിയും ഇന്ത്യൻ മുജാഹിദീനുമാണെന്ന് ലോക്കൽ പോലീസ് ആരോപിച്ച കേസ് എൻഐഎ ഏറ്റെടുത്തതോടെയാണ് സംഭവത്തിനുപിന്നിലെ സംഘപരിവാർ ബന്ധം പുറത്തുവന്നത്. ഹൈന്ദവ സംഘടന അഭിനവ് ഭാരത് ആണ് സ്ഫോടനത്തിനു പിന്നിലെന്നും ആർഎസ്എസ് ഇവർക്കു നാഗ്പൂരിൽ വച്ച് പരിശീലനം നൽകിയതായും എൻഐഎ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഹൈദരാബാദിലെ മക്കാ മസ്ജിദ്, മലേഗാവ്, മൊദാസ, സംജോത എക്സ്പ്രസ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനക്കേസുകളിലും ഈ സംഘത്തിനു പങ്കുള്ളതായും എൻഐഎ കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.