മണിപ്പുരിൽ ബിരേൻ സിംഗ് വിശ്വാസവോട്ട് തേടി
മണിപ്പുരിൽ ബിരേൻ സിംഗ് വിശ്വാസവോട്ട് തേടി
Monday, March 20, 2017 1:03 PM IST
ഇംഫാൽ: മണിപ്പുരിൽ എൻ. ബിരേൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വിശ്വാസവോട്ട് തേടി. 60 അംഗസഭയിൽ ബിജെപിയുടെ 21 അംഗങ്ങൾക്കുപുറമേ നാലംഗങ്ങൾ വീതമുള്ള എൻപിഎഫിന്‍റെയും (നാഗാ പീപ്പിൾസ് ഫ്രണ്ട്) എൻപിപിയുടെയും (നാഷണൽ പീപ്പിൾസ് പാർട്ടി) ഒരംഗമുള്ള ലോക്ജനശക്തി പാർട്ടിയുടെയും പിന്തുണ സർക്കാർ നേടി. മന്ത്രിസഭയിൽ ഇടംപിടിച്ച സ്വതന്ത്ര എംഎൽഎ അസാബ് ഉദ്ദിനും സർക്കാരിന് അനുകൂലമായി കൈയുയർത്തി. തൃണമൂൽ കോൺഗ്രസിന്‍റെ ഏക അംഗവും ബിരേൻ സിംഗിനൊപ്പമാണ്.

രാവിലെ നിയമസഭ ചേർന്ന് ബിജെപിയിലെ യുംനാം ഖേംചന്ദ് സിംഗിനെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെയായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ ഗോവിന്ദദാസ് ഖോൻതുജാമായിരുന്നു എതിർസ്ഥാനാർഥി. നിയമസഭയുടെ ത്രിദിന ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും.

അതേസമയം, വിശ്വാസവോട്ടെടുപ്പിൽ ബിജെപിയെ പിന്തുണച്ചതുസംബന്ധിച്ച് തൃണമൂൽ കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്. കേന്ദ്രനേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് സർക്കാരിനെ പിന്തുണച്ചതെന്ന് തൃണമൂൽ എംഎൽഎ രവീന്ദ്രോ സിംഗ് പറയുന്നു. എന്നാൽ, ബിജെപിയെ പിന്തുണയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണു കേന്ദ്രനേതൃത്വത്തിന്‍റെ വിശദീകരണം. നേതൃത്വത്തിന്‍റെ ഒരു നിർദേശവും ലംഘിച്ചില്ലെന്നും നേതൃത്വവുമായി കൂടിയാലോചിച്ചാണു നിലപാട് വ്യക്തമാക്കിയതെന്നും രവീന്ദ്രോയും ആവർത്തിക്കുന്നു. പാർട്ടി പറയുന്നത് ചെയ്യുമെന്നും ഇതുവരെ അതാണു ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.


കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ അവർ ആവശ്യപ്പെടുന്ന പക്ഷം പിന്തുണ നൽകണമെന്ന് എംഎൽഎയോടു പറഞ്ഞിരുന്നു എന്നാണു കേന്ദ്രനേതൃത്വം വിശദീകരിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതൃത്വവുമായി സിംഗ് ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയെന്നും തൃണമൂൽ കോൺഗ്രസ് ദേശീയവൈസ് പ്രസിഡന്‍റ് മുകുൾ റോയി പറഞ്ഞു.


എന്തുകൊണ്ടാണ് അംഗത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് , ഏതുസമയത്തും അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്നും എന്നാൽ സിംഗിന്‍റെ ജീവനു ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് തുനിയുന്നില്ലെന്നുമായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.