സെൻകുമാർ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
സെൻകുമാർ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
Saturday, March 25, 2017 12:44 PM IST
ന്യൂഡൽഹി: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ മുൻ ഡിജിപി ടി.പി. സെൻകുമാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി.

സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്നും താൻ രാഷ്‌ട്രീയ എതിരാളിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും സെൻകുമാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെയും പോലീസിന്‍റെയും വിശ്വാസ്യത കാക്കുന്നതിനാണ് തന്നെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന സർക്കാരിന്‍റെ വാദത്തിന് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും സെൻകുമാർ കുറ്റപ്പെടുത്തി. ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയ സർക്കാർ നടപടി ശരിവച്ച കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു സെൻകുമാർ സമർപ്പിച്ച ഹർജി നിലവിൽ ജസ്റ്റീസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്‍റെ പരിഗണനയിലാണ്.

ഈ മാസം ആറിനു ഹർജി പരിഗണിക്കവേ സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയ നടപടിയെ വിമർശിച്ച കോടതി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ തുടങ്ങിയാൽ പോലീസിൽ ആരെങ്കിലും ബാക്കിയുണ്ടാവുമോയെന്നു സർക്കാരിനോടു ചോദിച്ചിരുന്നു. സെൻകുമാറിന്‍റെ ആരോപണത്തിന് മറുപടി അറിയിക്കാനും കോടതിയാവശ്യപ്പെട്ടിരുന്നു.

സ്ഥലം മാറ്റത്തെ ന്യായീകരിച്ചും അതു സർക്കാരിന്‍റെ നയപരമായ തീരുമാനമാണെന്ന് അറിയിച്ചും കഴിഞ്ഞദിവസം സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ഇതിനുള്ള എതിർ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്തുനിർത്തും വിധത്തിലുള്ള സെൻകുമാറിന്‍റെ വിശദീകരണം. കേസ് നാളെ പരിഗണിക്കും. സംസ്ഥാനസർക്കാർ അധികാരമേറ്റ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഡിജിപി സ്ഥാനത്ത് നിന്നു മാറ്റിയത് രാഷ്‌ട്രീയ തീരുമാനത്തിന്‍റെ ഭാഗമായാണ്. സർക്കാരിന് താത്പര്യമുള്ളയാളെ ഡിജിപി ആക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പോലീസിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ് തന്നെ മാറ്റിയതെന്നാണു സർക്കാർ വാദം. എന്നാൽ, പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ 13 രാഷ്‌ട്രീയ കൊലപാതകങ്ങൾ നടക്കുകയുണ്ടായി. ഈ കൊലപാതകങ്ങൾ സർക്കാരിന് തടയാനാവാതെ പോയത് എന്തുകൊണ്ടാണെന്നും സെൻകുമാർ ചോദിച്ചു.


താൻ ഡിജിപിയായിരിക്കെയാണ് ജിഷയുടെ കൊലപാതകവും പുറ്റിംഗൽ വെടിക്കെട്ടപകടവും നടക്കുന്നത്. ഈ രണ്ടുസംഭവങ്ങളും അന്വേഷിക്കുന്നതിൽ താൻ വീഴ്ചവരുത്തിയിട്ടില്ല. മുൻ സർക്കാരിന്‍റെ കാലത്തു നടന്ന പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെകുറിച്ച് താൻ നൽകിയ റിപ്പോർട്ട് ഫയലിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.

അപകടത്തക്കുറിച്ചു അന്വേഷിച്ചു തയ്യാറാക്കിയ ഒന്പത് നിർണായക കുറിപ്പികൾ പിന്നീട് ഫയലിൽ നിന്നു കാണാതാവുകയുംചെയ്തതായും അദ്ദേഹം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഡിജിപി പദവിക്ക് സെൻകുമാർ അർഹനല്ലെന്നതുൾപ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പകർപ്പും മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.