മൊബൈലും ഇനി ആധാർ ബന്ധിതം
മൊബൈലും ഇനി ആധാർ ബന്ധിതം
Saturday, March 25, 2017 12:44 PM IST
ന്യൂഡൽഹി: എല്ലാ മൊബൈൽ വരിക്കാരും ഇനി ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനത്തിലേക്കു (ഇകെവൈസി) മാറണം.അടുത്തവർഷം ഫെബ്രുവരി ആറിനകം ആധാർ ബന്ധിതമാക്കാത്ത കണക്‌‍ഷനുകൾ വിച്ഛേദിക്കും.

രാജ്യത്തെ നൂറുകോടിയിലേറെ മൊബൈൽ വരിക്കാരുടെ തിരിച്ചറിയൽ രേഖകൾ ഇപ്രകാരം പുനഃപരിശോധിച്ചു സ്ഥിരീകരിക്കാൻ കഴിഞ്ഞ ഫെബ്രുവരി ആറിനാണു സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ടെലികോം കന്പനികൾക്ക് കഴിഞ്ഞദിവസം ഗവൺമെന്‍റ് നിർദേശം നൽകി. മൂന്നു ഘട്ടങ്ങളുള്ള പ്രക്രിയയാണു നിർദേശിച്ചിരിക്കുന്നത്.

ആദ്യം സിം കാർഡ് ഉപയോഗത്തിലുണ്ടെന്ന് ഉറപ്പാക്കാൻ വരിക്കാർക്ക് ഓരോ വെരിഫിക്കേഷൻ കോഡ് കന്പനികൾ എസ്എംഎസ് ചെയ്യണം. ഇതു തിരികെ ലഭിച്ച ശേഷമേ വരിക്കാരുടെ വിവരങ്ങൾ പരിഷ്കരിക്കുകയും ആധാർ നന്പർ ചേർക്കുകയും മറ്റും ചെയ്യാവൂ. ഇതിനു വരിക്കാർക്കു ബുദ്ധിമുട്ടു വരാത്ത സംവിധാനം ഏർപ്പെടുത്തണം. നീണ്ട ക്യൂ ഉണ്ടാകാത്തവിധം വേണം വിവര പരിശോധന.തിരുത്തിയ വിവരങ്ങൾ വരിക്കാർക്ക് അയച്ചുകൊടുത്തു ശരിയാണെന്ന് ഉറപ്പുവരുത്തുന്നതു മൂന്നാമത്തെ ഘട്ടം.


ഈ പ്രക്രിയ തുടങ്ങുംമുന്പ് വരിക്കാരെ ബോധവത്കരിക്കാൻ പരസ്യങ്ങളും സന്ദേശങ്ങളും നൽകണം. ഈ പുനഃപരിശോധനയ് ക്ക് 25,000 കോടി രൂപയെങ്കിലും കന്പനികൾ ചെലവഴിക്കേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.