സഹാരൻപുരിലെ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി
Thursday, May 25, 2017 12:18 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാരൻപുരിൽ തുടർച്ചയായി നടക്കുന്ന ജാതിസംഘർഷം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടി.
കഴിഞ്ഞ ദിവസങ്ങളിൽ ദളിതുകളും രജ്പുത്, ഠാക്കൂർ വിഭാഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഒരു മാസത്തോളമായി തുടരുന്ന സംഘർഷത്തിന്‍റെ വിശദവിവരങ്ങളും സംഘർഷം തടയാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികളും സംബന്ധിച്ച് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഘർഷം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി യുപി സർക്കാർ രണ്ടു മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ മജിസ്ട്രേറ്റ് എൻ.പി. സിംഗ്, സഹാരൻപുർ സീനിയർ പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ എന്നിവരെയാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ അറസ്റ്റ്ചെയ്യുകയും പ്രദേശത്ത് അധിക പോലീ സിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസം അഞ്ചിനാണ് സഹാരൻപുരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

സംഭവത്തിൽ നിരവധിപേർക്കു പരിക്കേൽക്കുകയും ദളിതരുടെ വീടുകളും വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു ഞായറാഴ്ച ഡൽഹിയിൽ കൂറ്റൻ ദളിത് പ്രക്ഷോഭവും നടന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം വീണ്ടും ദളിതർക്കെതിരേ ആക്രമണമുണ്ടാകുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.