ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം വെട്ടി
ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം വെട്ടി
Wednesday, August 16, 2017 1:07 PM IST
ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്‍റെ സ്വാതന്ത്ര്യദിന പ്രസംഗം വെട്ടി ആകാശവാണിയും ദൂരദർശനും. മണിക് സർക്കാരിന്‍റെ പ്രസംഗത്തിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പ്രക്ഷേപണം ചെയ്യില്ലെന്നു വ്യക്തമാക്കി ഇരു സ്ഥാപനങ്ങളും മുഖ്യമന്ത്രിക്കു കത്തും നൽകി.

എന്നാൽ, തന്‍റെ പ്രസംഗത്തിലെ ഒരു വാക്ക് പോലും മാറ്റില്ലെന്ന നിലപാടിൽ മണിക് സർക്കാർ ഉറച്ചു നിന്നു. ദൂരദർശന്‍റെയും ആകാശവാണിയുടെയും നടപടി അടിയന്തരാവസ്ഥക്കാലത്തെപ്പോലും വെല്ലുന്നതാണെന്നു സിപിഎം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിവരമനുസരിച്ച് ഓഗസ്റ്റ് 12നാണ് ഇരുസ്ഥാപനങ്ങളും മണിക് സർക്കാരിന്‍റെ പ്രസംഗം റിക്കാർഡ് ചെയ്തത്.

എന്നാൽ തിങ്കളാഴ്ച രാത്രി ഏഴോചെ പ്രസംഗം മാറ്റി തന്നില്ലെങ്കിൽ സംപ്രേക്ഷണം ചെയ്യാൻ കഴിയില്ലെന്നു വ്യക്തമാക്കി കത്തു നൽകി. ’യോഗ്യരായവർ വളരെ സൂക്ഷമമായി മുഖ്യമന്ത്രിയുടെ പ്രസംഗം പരിശോധിച്ചു.

സന്ദർഭത്തിന്‍റെ പവിത്രതയും സംപ്രേക്ഷണ നിയമാവലിയും ഉത്തരവാദിത്വവും വച്ച് ഇന്നത്തെ നിലയിൽ പ്രസംഗം സംപ്രേക്ഷണം ചെയ്യാൻ കഴിയില്ല. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മുഖ്യമന്ത്രി തയാറായാൽ ദൂരദർശനും പ്രസാർഭാരതിക്കും അത് സംപ്രേക്ഷണം ചെയ്യാൻ സന്തോഷമേയുള്ളൂവെന്നും കത്തിൽ പറയുന്നു.


സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ അവകാശമാണ് ഇതിലൂടെ ഇല്ലാതായതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിമർശിച്ചു. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണിത്. കേട്ടു കേൾവിയില്ലാത്ത നടപടിയാണിതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ പരമാധികാരം അവർ തങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് നിർവഹിക്കുന്നത്. എംഎൽഎമാരായാലും എംപിമാരായാലും ജനങ്ങളോട് മാത്രമാണ് ഉത്തരവാദിത്വമുള്ളത്. ഇതു ഫാസിസ്റ്റ് നിലപാടാണ്. വിജയദശമി ദിനത്തിൽ ആർഎസ്എസ് സർസംഘചാലകിന്‍റെ പ്രസംഗം ദേശീയ തലത്തിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്തു. സിപിഎം വിരുദ്ധമായ ആർഎസ്എസ്, ബിജെപി പത്രസമ്മേളനങ്ങൾ ദേശീയ തലത്തിൽ സംപ്രേക്ഷണം ചെയ്യുന്നു. ഓഗസ്റ്റ് 15 നു ജൻമാഷ്ടമി ആഘോഷിക്കണമെന്ന് യുപി മുഖ്യമന്ത്രി ഉത്തരവിലൂടെ ആവശ്യപെടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.