തെരഞ്ഞെടുപ്പ് കമ്മീഷണർ ഗുജറാത്ത് സർക്കാർ വസതി കൈവശംവച്ചിരിക്കുന്നതായി "ദ വയർ'
Sunday, October 22, 2017 11:26 AM IST
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽകുമാർ ജോതി ഗുജറാത്ത് സർക്കാരിന്‍റെ ഒൗദ്യോഗിക വസതി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി റിപ്പോർട്ട്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച രേഖ ചൂണ്ടിക്കാട്ടി "ദ വയർ' എന്ന വെബ്സൈറ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിലുള്ള വിവാദം തുടരുന്നതിനിടെയാണു ചീഫ് ഇലക്‌ഷൻ കമ്മീഷണർക്കെതിരേ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.

ഗുജറാത്ത് സർക്കാരിൽ ചീഫ് സെക്രട്ടറിയായിരുന്ന എ.കെ. ജോതിയെ കേന്ദ്രസർക്കാർ 2015ലാണ് തെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിച്ചത്. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം സംസ്ഥാന വിജിലൻസ് കമ്മീഷണറായിരിക്കേ ആയിരുന്നു നിയമനം. അതിനു ശേഷം രണ്ടു വർഷം കഴിഞ്ഞിട്ടും ഗുജറാത്ത് സർക്കാരിന്‍റെ ഒൗദ്യോഗിക വസതി ഒഴിഞ്ഞുകൊടുത്തിട്ടില്ലെന്നാണ് "ദ വയർ' റിപ്പോർട്ട് ചെയ്യുന്നത്.

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചതിനു ശേഷം ഒൗദ്യോഗിക വസതി ഉപയോഗിച്ചതിനു 2016 ജൂണ്‍ വരെ എ.കെ. ജോതി വാടക നൽകിയിരുന്നതായും അതിനു ശേഷം ഒരു വർഷമായി സൗജന്യമായാണ് ബംഗ്ലാവ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇതിനു ശേഷം വസതി ഒഴിയുന്നതിനായി സംസ്ഥാന അധികൃതർ നൽകിയ നോട്ടീസിൽ ഇദ്ദേഹം പ്രതികരണം അറിയിച്ചിട്ടുമില്ല. ഭരണഘടനാപദവിയിലിരിക്കുന്നവർ ഏതെങ്കിലും സംസ്ഥാന സർക്കാരിന്‍റെയോ രാഷ്‌ട്രീയ പാർട്ടികളുടെയോ സഹായമോ സമ്മാനമോ സ്വീകരിക്കരുതെന്നിരിക്കേയാണ് അഹമ്മദാബാദിലുള്ള ഒൗദ്യോഗിക വസതി എ.കെ. ജോതി അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പും പ്രഖ്യാപിക്കാത്തതിലുള്ള കമ്മീഷന്‍റെ നിക്ഷിപ്ത താത്പര്യം ഇതിലൂടെ ചോദ്യം ചെയ്യപ്പെടുമെന്നും ദ വയർ ചൂണ്ടിക്കാട്ടുന്നു.


ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കന്പനിയുടെ വിറ്റുവരവ് അനധികൃതമായി ഉയർന്നത് ദ വയർ ആയിരുന്നു പുറത്തുകൊണ്ടുവന്നത്. ഗുജറാത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സതീഷ് ചന്ദ്ര വർമയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഇക്കാര്യം ചോദ്യം ചെയ്തിരിക്കുന്നത്. ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന സതീഷ് ചന്ദ്ര വർമയെ ഗുജറാത്തിൽ നിന്ന് ആസാമിലേക്കു സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റിയതിനു തൊട്ടുപിന്നാലെ ഒൗദ്യോഗിക വസതി ഒഴിപ്പിച്ചതിനെതിരേയാണ് സതീഷ് ചന്ദ്ര വർമ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.