പൂനയിൽ മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ
പൂനയിൽ മലയാളി നഴ്സ്  ഗുരുതരാവസ്ഥയിൽ
Sunday, October 22, 2017 11:26 AM IST
പൂന: ജോലി കഴിഞ്ഞു ക്വാർട്ടേഴ്സിലേക്കു ബൈക്കിൽ സുഹൃത്തിനൊപ്പം മടങ്ങുന്പോൾ കവർച്ചക്കാർ അടിച്ചുവീഴ്ത്തിയ മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ.
എൻഎം വാഡിയ കാർഡിയാക് ആശുപത്രിയിൽ ജോലി ചെയ്യുന്ന തൊടുപുഴ വണ്ണപ്പുറം സ്വദേശി രഞ്ജിത്താണ് ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കൂടെയുണ്ടായിരുന്നയാൾക്കു നിസാര പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെ പൂന-നാസിക് ദേശീയപാതയിലായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു സുഹൃത്തിന്‍റെ താമസസ്ഥലത്തു കയറി അവിടെനിന്ന് ആശുപത്രി ക്വാർട്ടേഴ്സിലേക്കു പോകുന്പോഴായിരുന്നു സംഭവം.


ബൈക്കിൽ പിന്നാലെയെത്തിയ മൂന്നംഗ സംഘം ഇരുവരുടെയും മുഖത്തേക്ക് ഏതോ ദ്രാവകം സ്പ്രേ ചെയ്തു. നിയന്ത്രണംവിട്ടു റോഡിൽ വീണ രഞ്ജിത്തിനെ കന്പിവടികൊണ്ട് തലങ്ങും വിലങ്ങും അടിച്ച അക്രമികൾ മാല , പഴ്സ്, മൊബൈൽ ഫോൺ എന്നിവ കവർന്നു സ്ഥലം വിട്ടു. വഴിയാത്രക്കാരാണു സഹായത്തിനെത്തിയതും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. സ്ഥിതി ഗുരുതരമായതിനാൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് രഞ്ജിത്തിന്‍റെ ബന്ധുക്കൾ പൂനയിൽ എത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.