പിടിമുറുക്കി ചീഫ് ജസ്റ്റീസ്
പിടിമുറുക്കി ചീഫ് ജസ്റ്റീസ്
Tuesday, January 16, 2018 12:54 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയിലെ പൊട്ടിത്തെറി നാലു ദിവസം പിന്നിട്ടെങ്കിലും പ്രശ്നങ്ങൾക്കു പരിഹാരമായില്ല. വിയോജിപ്പു പ്രകടിപ്പിച്ച നാലു മുതിർന്ന ജഡ്ജിമാരും കോടതി നടപടികളിൽ വ്യാപൃതരായപ്പോൾ ആരോപണ വിഷയങ്ങളിൽ തെല്ലും കൂസാതെയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര മുന്നോട്ടു നീങ്ങിയത്. തനിക്കെതിരേ പരസ്യമായി വിയോജിപ്പു പ്രകടിപ്പിച്ച നാലു മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റീസ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ആധാർ, ശബരിമല, സ്വവർഗാനുരാഗം എന്നീ പ്രധാന വിഷയങ്ങൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ വിയോജിപ്പു പ്രകടിപ്പിച്ച നാലു ജഡ്ജിമാരുമില്ല.

നാലു ജഡ്ജിമാരുടെയും വിയോജിപ്പ് അവഗണിച്ച്, സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിൽ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഇന്നു വാദം കേൾക്കും. ഇതുൾപ്പടെയുള്ള സുപ്രധാന കേസുകൾ താരതമ്യേന ജൂണിയറായ ജഡ്ജിമാരുടെ ബെഞ്ചിനു വിടുന്നു എന്നായിരുന്നു മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ എന്നിവർ ചീഫ് ജസ്റ്റീസിനു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ജസ്റ്റീസ് ലോയയുടെ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണോ വിയോജിപ്പ് എന്ന ചോദ്യത്തിന് ജസ്റ്റീസ് അരുണ്‍ ഗോഗോയ് അതെ എന്നു മറുപടിയും നൽകിയിരുന്നു.

17 മുതൽ ഭരണഘടന ബെഞ്ച് വാദം കേട്ടു തുടങ്ങുമെന്നു സുപ്രീംകോടതി രജിസ്ട്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബെഞ്ചിൽ ആരൊക്കെ ഉൾപ്പെടും എന്നു പറഞ്ഞിരുന്നില്ല. വിവിധ കേസുകൾ ബെഞ്ചുകൾക്കു വീതം വച്ചു നൽകുന്നതിലാണു നാലു മുതിർന്ന ജഡ്ജിമാർ പ്രധാനമായും വിമർശനം ഉന്നയിച്ചത്്. ഈ സാഹചര്യത്തിലാണു ചീഫ് ജസ്റ്റീസ് പുതിയ ഭരണഘടനാ ബെഞ്ചിൽനിന്ന് അഞ്ചംഗ കൊളീജിയത്തിലെ നാലു മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കിയത്. ജസ്റ്റീസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺഎന്നിവരാണു പുതിയ ഭരണഘടനാ ബെഞ്ചിൽ ഉള്ളത്.

അതേസമയം, പ്രശ്നം പരിഹരിച്ചെന്ന് അറ്റോർണി ജനറലും ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ചെയർമാനും ആവർത്തിച്ചു പറഞ്ഞു. എന്നാൽ, തനിക്കെതിരേ വിയോജിപ്പുകൾ ഉയർത്തിയ ജഡ്ജിമാരുമായി ചർച്ച നടത്താനോ പ്രശ്നപരിഹാരത്തിനായി മറ്റു നടപടികൾക്കോ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര തയാറായതുമില്ല.

സുപ്രീംകോടതിയിൽ ഇന്നലെ അഭിഭാഷകനായ ആർ.പി. ലൂത്ര വിഷയം ഉന്നയിച്ചപ്പോൾ മൗനം പാലിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചിരിച്ച് ഇരുന്നതേയുള്ളു. സുപ്രീംകോടതിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രശ്ന പരിഹാരത്തിന് ചീഫ് ജസ്റ്റീസ് ഇടപെടണമെന്നുമാണു ലൂത്ര പറഞ്ഞത്. ആർ.പി. ലൂത്ര ഉൾപ്പെട്ട ഒരു കേസ് മറ്റൊരു ബെഞ്ചിനു വിട്ടതിനെയും നാലു ജഡ്ജിമാർ തങ്ങളുടെ വിയോജനക്കുറിപ്പിൽ വിമർശിച്ചിരുന്നു.


വിയോജിപ്പു പ്രകടിപ്പിച്ച നാലു ജഡ്ജിമാർക്കെതിരേ നടപടിയെടുക്കണമെന്നും ലൂത്ര ആവശ്യപ്പെട്ടു.പത്രസമ്മേളനം വിളിച്ച നാലു മുതിർന്ന ജഡ്ജിമാരും ഇന്നലെ കോടതി നടപടികളിൽ പങ്കെടുത്തു. എന്നാൽ, പതിവിലും ഒന്പതു മിനിറ്റ് വൈകിയാണ് ഇന്നലെ കോടതി നടപടിക്രമങ്ങൾ ആരംഭിച്ചത്.

സെബി മാത്യു

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

അനൗദ്യോഗിക ചർച്ചകളിലൂടെ സുപ്രീംകോടതിയിലെ എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെട്ടു എന്നാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞത്. ഇന്നലെ കോടതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപായി മറ്റു ജീവനക്കാരെല്ലാം പുറത്തിറങ്ങിയ ശേഷം സുപ്രീംകോടതി ലോഞ്ചിൽ ചീഫ് ജസ്റ്റീസും നാലു ജഡ്ജിമാരും ചായ കുടിച്ചു ചർച്ച നടത്തി. തുടർന്ന് എല്ലാ പ്രശ്നങ്ങളിലും തീർപ്പാക്കിയെന്നാണു കെ.കെ. വേണുഗോപാൽ പറഞ്ഞത്. സുപ്രീംകോടതിയിലെ വിഷയം ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നെന്നും അതു കെട്ടടങ്ങിയെന്നും അറ്റോർണി ജനറൽ വിശേഷിപ്പിച്ചു.

സുപ്രീംകോടതിയിലെ പ്രശ്നങ്ങളെല്ലാംതന്നെ പരിഹരിച്ചെന്നു ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്രയും പറഞ്ഞു. ബാർ കൗൺസിൽ നിയോഗിച്ച സംഘം പതിനഞ്ചു ജസ്റ്റീസുമാരുമായി കൂടിക്കാഴ്ച നടത്തി. രാഷ്‌ട്രീയ പാർട്ടികൾ വിഷയത്തിൽ ഇടപെടരുതെന്നും മനൻ മിശ്ര പറഞ്ഞു. മുതിർന്ന നാലു ജഡ്ജിമാരും ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ജഡ്ജിമാർക്കെതിരേ ഒരു നടപടിയും എടുക്കേണ്ട ആവശ്യമില്ല. അവർ എല്ലാവരുംതന്നെ സത്യസന്ധരും യോജിപ്പുമുള്ളവരാണെന്നാണു മനൻ മിശ്ര പറഞ്ഞത്.

പതിവുപോലെ

കലാപക്കൊടി ഉയർത്തിയ നാലു മുതിർന്ന ജഡ്ജിമാരും ചീഫ് ജസ്റ്റീസും ഇന്നലെ സുപ്രീംകോടതിയിൽ പതിവുപോലെ കേസുകൾ കൈകാര്യം ചെയ്തു.

ചീഫ് ജസ്റ്റീസിന്‍റെ ഒന്നാം നന്പർ ബെഞ്ച് ഇന്നലെ അടിയന്തര കേസുകളുടെ പരാമർശം കേൾക്കുകയും ലിസ്റ്റ് ചെയ്ത 56 കേസുകൾ പരിഗണിക്കുകയും ചെയ്തു. ജസ്റ്റീസുമാരായ ചെലമേശ്വർ 60-ഉം ഗൊഗോയ് 49-ഉം കുര്യൻ ജോസഫ് 53-ഉം ലോക്കുർ 41-ഉം കേസുകൾ പരിഗണിച്ചു. ജസ്റ്റീസുമാരായ ലോകുറും കുര്യൻ ജോസഫും എ.കെ. സിക്രിയും ചേർന്ന് കൽക്കരി കുംഭകോണകേസിലും വാദം കേട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.