അധഃസ്ഥിതർക്കും പീഡിതർക്കും വേണ്ടി അന്ത്യംവരെ പോരാട്ടം
അധഃസ്ഥിതർക്കും പീഡിതർക്കും വേണ്ടി അന്ത്യംവരെ പോരാട്ടം
Friday, April 20, 2018 12:56 AM IST
ന്യൂഡൽഹി: അധഃസ്ഥിതർക്കും നിരാലംബർക്കും പീഡിതർക്കും വേണ്ടി പ്രവർത്തിച്ച ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ അന്ത്യവും അവർക്കു വേണ്ടിയുള്ള പോരാട്ടത്തോടെയെന്നത് സവിശേഷതയായി. ജമ്മു കാഷ്മീരിൽ മാനഭംഗത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടു വയസുകാരിക്ക് നീതി തേടി ഡൽഹിയിൽ നടന്ന മെഴുകുതിരി പ്രതിഷേധമായിരുന്നു ഡോ. വിരുത്തക്കുളങ്ങരയുടെ അവസാനത്തെ പരിപാടി.

ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിനു മുന്നിൽ ബുധനാഴ്ച രാത്രി കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ ഡോ.വിരുത്തക്കുളങ്ങര ആത്യന്തം സജീവമായി പങ്കെടുത്തിരുന്നു. ഇതിനുശേഷം അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ആർച്ച്ബിഷപ്പിന് ഇന്നലെ പുലർച്ചെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലെത്തിക്കുന്നതിനു മുന്പേ മരണം സംഭവിച്ചിരുന്നു. വൈദികപട്ടം സ്വീകരിച്ചതു മുതൽ സമൂഹത്തിലെ ഏറ്റവും പീഡിത വിഭാഗത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് അദ്ദേഹം മുഴുകിയത്. മധ്യപ്രദേശിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച ഇദ്ദേഹം ജീവിത ലാളിത്യവും പാവപ്പെട്ടവരോടുള്ള സ്നേഹവും കൊണ്ടാണു ശ്രദ്ധേയനായത്.


ഡോ. വിരുത്തക്കുളങ്ങരയ് ക്കു രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, കേരള തദ്ദേ ശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ പ്രഫ. കെ.വി. തോമസ്, പി.സി. ചാക്കോ തുടങ്ങിയവർ ഡൽഹി സേക്രഡ്ഹാർട്ട് കത്തീഡ്രലിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ദീപികയ്ക്കുവേണ്ടി അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ മൃതദേഹത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.