ഇംപീച്ച്മെന്‍റ് തള്ളി
ഇംപീച്ച്മെന്‍റ് തള്ളി
Tuesday, April 24, 2018 1:00 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടീസ് രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു തള്ളി. ചട്ടങ്ങൾ ലംഘിച്ചതിനാലും ഇംപീച്ച്മെന്‍റിനു മതിയായ കാരണങ്ങൾ ഇല്ലെന്നതിനാലും ആണ് 64 എംപിമാർ ഒപ്പിട്ടു നൽകിയ നോട്ടീസ് തള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിയമജ്ഞരും ഭരണഘടനാ വിദഗ്ധരുമായി നടത്തിയ കൂടിയാലോചനകൾക്കുശേഷം നോട്ടീസ് അംഗീകരിക്കാനാകില്ലെന്ന ഉറച്ച അഭിപ്രായമാണ് തനിക്കുള്ളത്. ഇംപീച്ച്മെന്‍റ് പ്രമേയത്തിലെ അഞ്ച് കുറ്റാരോപണങ്ങളും അതിന് അനുബന്ധമായി നൽകിയ രേഖകളും മനസറിഞ്ഞ് പരിശോധിച്ചു. ഹാജരാക്കിയ വസ്തുതകൾ പ്രകാരം ചീഫ് ജസ്റ്റീസിന്‍റെ ഭാഗത്തു നിന്ന് തെറ്റായ പെരുമാറ്റം നടന്നതായി വിലയിരുത്താനാകില്ല; പ്രമേയം തള്ളിക്കൊണ്ട് വെങ്കയ്യ നായിഡു വിശദീകരിച്ചു.

ഇംപീച്ച്മെന്‍റ് പ്രമേയം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കൾ പത്രസമ്മേളനം നടത്തിയത് രാജ്യസഭാ ചട്ടങ്ങളുടെയും പാർലമെന്‍ററി കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണെന്നും രാജ്യസഭാ ചെയർമാൻ കുറ്റപ്പെടുത്തി. തനിക്ക് നോട്ടീസ് നൽകിയ ശേഷം പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും മറ്റും നടത്തിയ പത്രസമ്മേളനത്തിൽ ചീഫ് ജസ്റ്റീസിനെതിരേയുള്ള തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ പറഞ്ഞത് ഉന്നത ജുഡീഷറിയുടെ വിശ്വാസ്യതയ്ക്ക് ക്ഷതമേൽപ്പിക്കുമെന്നും നായിഡു പറഞ്ഞു.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, സുപ്രീംകോടതി മുൻ ജഡ്ജി വി. സുദർശൻ റെഡ്ഡി, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുൻ നിയമ സെക്രട്ടറി പി.കെ. മൽഹോത്ര, മുൻ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിംഗ് എന്നിവരോടും രാജ്യസഭാ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ചർച്ച നടത്തിയ ശേഷമാണ് ഇംപീച്ച്മെന്‍റ് പ്രമേയം ഉപരാഷ്‌ട്രപതി തള്ളിയത്.

ഇതേസമയം, പ്രമേയം തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ അറിയിച്ചു. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ചട്ടപ്രകാരമുള്ള എംപിമാരുടെ നോട്ടീസ് തള്ളിയത്. നിയമവിരുദ്ധവും കീഴ്‌വഴക്ക മില്ലാത്തതുമാണ് ചെയർമാന്‍റെ നടപടിയെന്ന് മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ പറഞ്ഞു.


ആവശ്യമായത്ര എംപിമാർ ഒപ്പുവച്ചു രേഖാമൂലം നോട്ടീസ് നൽകിയാൽ അന്വേഷണം പോലും നടത്താതെ തള്ളാൻ രാജ്യസഭാ ചെയർമാന് അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നോട്ടീസിലെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ജഡ്ജിമാരുടെ മൂന്നംഗ സമിതിയെ നിയോഗിക്കുകയാണ് ചെയർമാൻ ചെയ്യേണ്ടതെന്നും ഇപ്പോഴത്തെ നടപടി തീർത്തും തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും തങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നിനെയും അവർ പ്രോത്സാഹിപ്പിക്കില്ലെന്നും ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു.

ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദിൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് വാദം കേട്ടിരുന്ന സിബിഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയതോടെയാണ് കുറ്റവിചാരണ പ്രമേയം പ്രതിപക്ഷം സമർപ്പിച്ചത്. ലോയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസിനെതിരേ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാലു ജഡ്ജിമാർ ചരിത്രത്തിലാദ്യമായി പത്രസമ്മേളനം നടത്തിയത്.കോണ്‍ഗ്രസ്, സമാജ്‌വാദി പാർട്ടി, ബിഎസ്പി, എൻസിപി, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ പാർട്ടികളുടെ 64 എംപിമാരാണ് ഇംപീച്ച്മെന്‍റ് നോട്ടീസിൽ ഒപ്പുവച്ചിരുന്നത്.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.