കർണാടകയിൽ സുസ്ഥിര സർക്കാരെന്നു കുമാരസ്വാമി
കർണാടകയിൽ സുസ്ഥിര സർക്കാരെന്നു കുമാരസ്വാമി
Tuesday, May 22, 2018 1:31 AM IST
ന്യൂഡൽഹി: കർണാടകയിൽ അധികാരം വീതം വയ്ക്കുന്നത് സംബന്ധിച്ചു ജെഡിഎസ് നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാര സ്വാമി, യുപിഎ ചെയർപേഴ്സണ്‍ സോണിയ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തി.

കർണാടകയിലെ സത്യപ്രതിജ്ഞാചടങ്ങിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നും കുമാര സ്വാമി പറഞ്ഞു. കർണാടകയിൽ കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാർ രൂപീകരണത്തിന് എല്ലാ മാനദണ്ഡങ്ങളും രാഹുൽ ഗാന്ധി നിശ്ചയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾക്കായി രാഹുൽ ഗാന്ധി കർണാടകയുടെ ചുമതലയുള്ള കെ.സി. വേണുഗോപാലിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.

വേണുഗോപാലും സംസ്ഥാന നേതാക്കളും കൂടിയാലോചിച്ച് ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കർണാടകയിൽ ജെഡിഎസിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ സുസ്ഥിര സർക്കാർ ഉണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.

ഡൽഹിയിലെത്തിയ കുമാരസ്വാമി ആദ്യം ബിഎസ്പി നേതാവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തുഗ്ലക് ലെയിനിലെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. ജെഡിഎസ് നേതാവ് ഡാനിഷ് അലിയും കോണ്‍ഗ്രസ് നേതാവ് കെ.കെ. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. കർണാടകയിൽ ഇന്നു രൂപീകരിക്കുന്ന മന്ത്രിസഭയേക്കുറിച്ച് ഇരുപാർട്ടികളും ചർച്ച ചെയ്തെന്നാണു കുമാര സ്വാമി മാധ്യമങ്ങളോടു പറഞ്ഞത്.

ഉപമുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കുമാരസ്വാമി പറഞ്ഞത്.

കോണ്‍ഗ്രസ് കർരണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പട്ടു. ഒന്ന് ദളിത് വിഭാഗത്തിൽനിന്നും മറ്റൊന്ന് ലിംഗായത്ത് വിഭാഗത്തിൽനിന്നും. മൂൻകൂട്ടി പറഞ്ഞിരുന്നതിലും ഏറെ വൈകിയാണ് കുമാരസ്വാമി ഇന്നലെ ഡൽഹിയിലെത്തിയത്. മുഖ്യമന്ത്രി മാത്രം സത്യപ്രതിജ്ഞ ചെയ്യണോ അതോ മുഴുവൻ കാബിനറ്റും സത്യപ്രതിജ്ഞ ചെയ്യണോ എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരുന്നതിനാലാണ് വൈകിയതെന്നാണ് കുമാരസ്വാമി പറഞ്ഞത്. ഇരുനേതാക്കളെയും സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷപാർട്ടി നേതാക്കൾക്കെല്ലാം ക്ഷണമുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ പങ്കെടുക്കും.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.