ഐഎംഎഫ് മേധാവി വിചാരണ നേരിടണം
Friday, July 22, 2016 12:12 PM IST
പാരീസ്: മാഴ്സയിൽസ് ഫുട്ബോൾ ക്ലബ്ബിന്റെ ഉടമ ബർനാർഡ് ടെയ്പെയ്ക്ക് 44 കോടി ഡോളർ നഷ്‌ടപരിഹാരം ലഭിക്കാൻ അവസരം ഒരുക്കിയെന്ന ആരോപണത്തിന്റെ പേരിൽ ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലഗാർഡ് വിചാരണ നേരിടണമെന്നു ഫ്രഞ്ച് അപ്പീൽകോടതി വിധിച്ചു. ഫ്രഞ്ച് ബാങ്ക് ലിയോണെയും ടെയ്പെയും തമ്മിലുള്ള കേസ് ആർബിട്രേഷനു വിട്ടത് അന്ന് നിക്കോളാസ് സർക്കോസിയുടെ ധനമന്ത്രിയായിരുന്ന ലഗാർഡായിരുന്നു. ഇക്കാര്യത്തിൽ ലെഗാർഡ് വേണ്ടത്ര സൂക്ഷ്മത കാട്ടിയില്ലെന്നാണ് ആരോപണം.


ഫ്രഞ്ച് പ്രസിഡന്റ് ഇലക്ഷനിൽ സ്‌ഥാനാർഥിയാവാൻ കരുനീക്കം നടത്തുന്ന ലഗാർഡിനു വിധി തിരിച്ചടിയാണ്. ഫ്രാൻസിന്റെ ഉത്തമ താത്പര്യം കണക്കിലെടുത്താണ് താൻ നടപടിയെടുത്തതെന്ന് ലഗാർഡ് വാദിച്ചു. ഐഎംഎഫും ലഗാർഡിനു പിന്തുണ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.