ചാവേർ ആക്രമണം:സിറിയയിൽ 42 പേർ കൊല്ലപ്പെട്ടു
ചാവേർ ആക്രമണം:സിറിയയിൽ 42 പേർ  കൊല്ലപ്പെട്ടു
Saturday, February 25, 2017 1:43 PM IST
ഡമാസ്കസ്: സിറിയൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഹോംസ് നഗരത്തിൽ ഇന്നലെ നടന്ന രണ്ടു ചാവേർ ആക്രമണങ്ങളിൽ കുറഞ്ഞത് 42 പേർ മരിച്ചു. സൈനിക ഇന്‍റലിജൻസ് ആസ്ഥാനത്തിനു സമീപം നടന്ന ആക്രമണങ്ങളിൽ ആറു ചാവേറുകൾ പങ്കെടുത്തെന്ന് സിറിയൻ ഒബ്സർവേറ്ററി ഡയറക്ടർ റമി അബ്ദൽ റഹ്‌മാനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

പ്രവിശ്യാ സൈനിക ഇന്‍റലിജൻസ് മേധാവി ജനറൽ ഹസൻ ദാബൂൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസാദിന്‍റെ വിശ്വസ്തനാണ് ദാബൂൽ. ചാവേർ ആക്രമണത്തെത്തുടർന്ന് ഈ മേഖല പോലീസ് ബന്തവസ് ചെയ്തു. കൊല്ലപ്പെട്ടവരെ രക്തസാക്ഷികളെന്നാണു സ്റ്റേറ്റ് ടിവി വിശേഷിപ്പിച്ചത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും ഐഎസാണ് ഇതിനു പിന്നിലെന്നു കരുതപ്പെടുന്നു. ഹോംസിലെ ആക്രമണം ജനീവയിൽ ആരംഭിച്ച സിറിയൻ സമാധാനചർച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.


2013 മേയ് മുതൽ ഹോംസ് നഗരത്തിന്‍റെ നിയന്ത്രണം സിറിയൻ സർക്കാരിനാണെങ്കിലും പലവട്ടം ഇവിടെ ഐഎസ് ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം നടന്ന ഇരട്ടചാവേർ ആക്രമണങ്ങളിൽ 64 പേർക്കു ജീവഹാനി നേരിട്ടിരുന്നു.

തുർക്കി അതിർത്തിക്കു സമീപമുള്ള അൽബാബ് പട്ടണത്തിൽ വെള്ളിയാഴ്ച ഐഎസ് നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെടുകയുണ്ടായി. അതിനു രണ്ടുദിവസം മുന്പാണ് സിറിയൻ വിമതരും തുർക്കി സൈനികരും ചേർന്ന് ഐഎസിനെ തുരത്തി അൽബാബിന്‍റെ നിയന്ത്രണം പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.