ഇന്ത്യ-യുഎസ് ബന്ധം ശക്തമായി: അരുൺ ജെയ്‌റ്റ്‌ലി
ഇന്ത്യ-യുഎസ് ബന്ധം ശക്തമായി: അരുൺ ജെയ്‌റ്റ്‌ലി
Saturday, April 22, 2017 12:24 PM IST
വാഷിംഗ്ടൺ: ഏതാനും ദശകങ്ങൾകൊണ്ട് ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമായെന്നും ഇരുരാജ്യങ്ങളിലെയും സർക്കാരുകളിൽ ഇതു മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും കേന്ദ്രധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി.

ഉഭയകക്ഷിബന്ധം ശക്തമാക്കാൻ ട്രംപ് ഭരണകൂടവുമായി സഹകരിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു. ഐഎംഎഫ്-ലോകബാങ്ക് വാർഷിക സമ്മേളനങ്ങളിൽ പങ്കെടുക്കാനെത്തിയ മന്ത്രി യുഎസിലെ ഇന്ത്യൻ അംബാസഡർ നൽകിയ വിരുന്നിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യമറിയിച്ചത്. വെള്ളിയാഴ്ച യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ് ഭരണകൂടം നിലവിൽ വന്നശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ കാബിനറ്റ് തല ചർച്ച നടത്തുന്നത്.


എച്ച്-1 ബി വീസകൾ നിയന്ത്രിക്കുന്നതു മൂലമുണ്ടാകുന്ന തിരിച്ചടികൾ വാണിജ്യ സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയെന്നു ജയ്റ്റ്‌ലി അറിയിച്ചു. അമേരിക്കൻ സന്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യൻ പ്രഫഷണലുകൾ നൽകുന്ന സംഭാവനകളെ എടുത്തുകാണിക്കുകയും ചെയ്തു. 20നാണ് ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം കേന്ദ്രമന്ത്രി യുഎസിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.