ഉത്തരകൊറിയൻ പ്രതിസന്ധി: മുഴുവൻ സെനറ്റർമാരെയും വൈറ്റ് ഹൗസിലേക്കു വിളിപ്പിച്ചു
ഉത്തരകൊറിയൻ പ്രതിസന്ധി: മുഴുവൻ സെനറ്റർമാരെയും വൈറ്റ് ഹൗസിലേക്കു വിളിപ്പിച്ചു
Monday, April 24, 2017 12:00 PM IST
വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ പ്രതിസന്ധിയെക്കുറിച്ചു വിശദീകരണം കേൾക്കാനായി യുഎസ് സെനറ്റിലെ മുഴുവൻ അംഗങ്ങളും ബുധനാഴ്ച വൈറ്റ്ഹൗസിൽ ഹാജരാവണമെന്നു ട്രംപ് ഭരണകൂടം അഭ്യർഥിച്ചു. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, നാഷണൽ ഇന്‍റലിജൻസ് ഡയറക്ടർ ഡാൻ കോട്സ്, ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ജനറൽ ജോസഫ് ഡൺഫോർഡ് എന്നിവർ സെനറ്റർമാരെ അഭിസംബോധന ചെയ്യും. സെനറ്റിൽ ആകെ നൂറുപേരാണുള്ളത്. ഇവരെ മുഴുവൻ ഇതുപോലൊരു സമ്മേളനത്തിനായി വൈറ്റ്ഹൗസിലേക്കു വിളിക്കുന്നത് ആദ്യസംഭവമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനിടെ ഉത്തരകൊറിയയെ നിലയ്ക്കു നിർത്താൻ സമ്മർദം ചെലുത്തണമെന്നു ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രസിഡന്‍റ് ട്രംപ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട എല്ലാവരും സംയമനം പാലിക്കണമെന്നാണ് ചിൻപിംഗ് നിർദേശിച്ചത്. ഉത്തരകൊറിയൻ തീരത്തേക്ക് അയച്ച യുഎസിന്‍റെ വിമാനവാഹിനിക്കപ്പൽ വേണ്ടിവന്നാൽ മുക്കുമെന്ന് കഴിഞ്ഞദിവസം ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. ശനിയാഴ്ച ഉത്തരകൊറിയ കസ്റ്റഡിയിലെടുത്ത അമേരിക്കൻ പ്രഫസർ ടോണി കിമ്മിനെ വിട്ടുകിട്ടാനായി ചൈനയുടെ സഹായം തേടുമെന്നു യുഎന്നിലെ യുഎസ് സ്ഥാനപതി നിക്കി ഹേലി വ്യക്തമാക്കി. പ്യോഗ്യാംഗിലെ യൂണിവേഴ്സിറ്റിയിൽ അക്കൗണ്ടിംഗ് കോഴ്സ് പഠിപ്പിക്കാനെത്തിയ കിം ഭാര്യയുമൊത്തു നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അധികൃതർ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.