നവാസ് ഷരീഫിന്‍റെ വിശ്വസ്തനെ നീക്കി
നവാസ് ഷരീഫിന്‍റെ വിശ്വസ്തനെ നീക്കി
Saturday, April 29, 2017 11:38 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനു വീണ്ടും തിരിച്ചടി. വിദേശകാര്യത്തിനായുള്ള സ്പെഷൽ അസിസ്റ്റന്‍റ് താരിഖ് ഫാതെമിയെ സ്ഥാനത്തുനിന്നു നീക്കേണ്ടി വന്നു. ഷരീഫിന്‍റെ വിശ്വസ്തനായ ഇദ്ദേഹത്തെ സൈന്യത്തിന്‍റെ സമ്മർദഫലമായാണു നീക്കിയത്.

സൈന്യവും സിവിലിയൻ ഭരണകൂടവും തമ്മിലുള്ള ഉടക്കിനെപ്പറ്റി കഴിഞ്ഞവർഷം ഡോൺ പത്രത്തിൽ വന്ന റിപ്പോർട്ടാണു പ്രശ്നങ്ങളുടെ തുടക്കം. ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമെതിരേ പ്രവർത്തിക്കുന്ന തീവ്രവാദി വിഭാഗങ്ങളെ സൈന്യം സംരക്ഷിക്കുന്നതിലുള്ള എതിർപ്പ് ഷരീഫ് ഭരണകൂടം സൈന്യത്തെ അറിയിച്ചെന്നായിരുന്നു റിപ്പോർട്ടിന്‍റെ ഉള്ളടക്കം. തീവ്രവാദി ഗ്രൂപ്പുകൾക്കെതിരേ പോലീസ് നടപടി എടുത്താൽ പട്ടാളം ഇടപെടരുതെന്നു ഗവൺമെന്‍റ് കർശനമായി നിർദേശിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനെ നാണം കെടുത്തുന്നതാണ് സൈന്യം തീവ്രവാദികളെ സഹായിക്കുന്ന നടപടി എന്നും ഗവൺമെന്‍റ് പറഞ്ഞതായി റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഷരീഫും സൈനിക പ്രതിനിധികളും തമ്മിൽ നടന്ന രഹസ്യചർച്ചയിലെ വിവരങ്ങൾ പത്രത്തിൽ വന്നതോടെ സൈന്യം ക്ഷുഭിതരായി. ഒരു ചെറിയ ഓഫീസറെ സസ്പെൻഡ് ചെയ്തെങ്കിലും സൈന്യം തൃപ്തരായില്ല. തുടർന്ന് ഒക്‌ടോബർ ആറിനു വന്ന റിപ്പോർട്ടിനെപ്പറ്റി അന്വേഷിക്കാൻ റിട്ടയേർഡ് ജസ്റ്റീസ് ആമിർ റാസാ ഖാൻ അധ്യക്ഷനായി കമ്മിറ്റിയെ വച്ചു. മിലിറ്ററി ഇന്‍റലിജൻസ്, ചാരസംഘടന ഐഎസ്ഐ, ഇന്‍റലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ കമ്മിറ്റിയിലുണ്ടായിരുന്നു. അവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്, 72 വയസുള്ള ഫാതെമിയെ ഷരീഫ് പുറത്താക്കിയത്. ഒരു പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർക്കെതിരേ അച്ചടക്കനടപടിയും എടുത്തു.


ഇതുകൊണ്ടും സൈന്യം തൃപ്തമല്ലെന്ന് ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസി (ഐഎസ്പിആർ)ന്‍റെ ഒരു ട്വീറ്റ് കാണിക്കുന്നു. അന്വേഷണ കമ്മിറ്റിയുടെ ശിപാർശപ്രകാരമുള്ള മുഴുവൻ നടപടിയും ആയില്ലെന്നാണ് സൈന്യത്തിന്‍റെ പരാതി.

ഡോൺ പത്രത്തിന്‍റെ എഡിറ്റർ സഫർ അബ്ബാസിനും ലേഖകൻ സിറിൾ അൽമെയ്ഡയ്ക്കും എതിരായി എന്തു നടപടി വേണമെന്ന തീരുമാനം ഓൾ പാക്കിസ്ഥാൻ ന്യൂസ്പേപ്പർ സൊസൈറ്റിക്കു വിട്ടു. പത്രമുടമകളുടെ സംഘടനയാണത്. പത്രങ്ങൾക്കു പെരുമാറ്റച്ചട്ടമുണ്ടാക്കാനും സംഘടനയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ഉത്തരവിനെച്ചൊല്ലി കോലാഹലം ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി നിസാർ അലി ഖാൻ പിന്നീടു പറഞ്ഞു. ഉത്തരവ് സംബന്ധിച്ച് വിശദമായ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം ഇറക്കും. അതിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ടിനനുസരിച്ചുള്ള കാര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് ഖാൻ പറഞ്ഞു. സൈന്യം പ്രധാനമന്ത്രിയുടെ ഉത്തരവ് അസ്വീകാര്യമാണെന്നു പറഞ്ഞ സാഹചര്യത്തിലാണു ഖാൻ ഈ വിശദീകരണം നൽകിയത്.

സൈന്യത്തെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ഡോൺ പത്രത്തിൽ വന്നതിനെപ്പറ്റിയുള്ള സർക്കാർ നിലപാട് വ്യക്തമാക്കുന്ന വിജ്ഞാപനം വേണമെന്നാണു സൈന്യം ആവശ്യപ്പെടുന്നത്. സൈന്യത്തെയോ സൈനിക ഏജൻസികളെയോപറ്റി സിവിലിയൻ ഭരണകൂടത്തിന് എതിരഭിപ്രായമില്ലെന്നും വിജ്ഞാപനത്തിൽ വിശദമാക്കണമെന്നു സൈന്യം ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.