മോദിയെയും ട്രംപിനെയും അധികാരത്തിലെത്തിച്ചതു തൊഴിലില്ലായ്മ: രാഹുൽ
മോദിയെയും ട്രംപിനെയും അധികാരത്തിലെത്തിച്ചതു തൊഴിലില്ലായ്മ: രാഹുൽ
Wednesday, September 20, 2017 12:34 PM IST
പ്രിൻസ്റ്റൺ (യുഎസ്): ലോകത്തിൽ നരേന്ദ്ര മോദിയെയും ഡോണൾഡ് ട്രംപിനെയും പോലുള്ള നേതാക്കളെ ജനങ്ങൾ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം തൊഴിലില്ലായ്മയാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പരാജയത്തിനു കാരണം ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കാതിരുന്നതായിരുന്നെന്നും രാഹുൽ കൂട്ടിച്ചേർത്തു. രണ്ടാഴ്ച നീളുന്ന അമേരിക്കൻ പര്യടനം നടത്തുന്നതിനിടെ പ്രിൻസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കവേയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെയും അമേരിക്കയിലെയും തൊഴിലില്ലായ്മയാണ് മോദിയുടെയും ട്രംപിന്‍റെയും അധികാരമേറലിനു കാരണം. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം പെരുകിയതും ഭാവിയെക്കുറിച്ച് അവർക്കുണ്ടായ ആശങ്കയുമാണ് ഇത്തരം നേതാക്കളെ പിന്തുണയ്ക്കാൻ നിർബന്ധിതരാക്കിയത്. തൊഴിലില്ലായ്മ രാജ്യനിർമിതിയിൽ ഒരു പ്രശ്നമാണെന്ന് ആരും മനസിലാക്കുന്നില്ല എന്നതും ഒരു യാഥാർഥ്യമാണ്. ദിനംപ്രതി 30,000 തൊഴിൽ അന്വേഷകരാണ് പെരുകുന്നത്. സർക്കാരിന് ഉണ്ടാക്കാനാകുന്നത് 500 തൊഴിൽ അവസരംമാത്രമാണെന്നും രാഹുൽ പറഞ്ഞു. ചൈനയുമായി പോരാടാനുള്ള കരുത്ത് ഇന്ത്യ ആർജിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.